Film Talks

മലരിന് ശരിക്കും മറവി ഉണ്ടായിരുന്നോ? ജോർജിനെ മനപ്പൂർവം ഒഴിവാക്കിയതാണോ?; ആരാധകന്റെ ചോദ്യത്തിന് അൽഫോൻസ് പുത്രന്റെ മറുപടി ഇങ്ങനെ

പ്രേമം സിനിമയിലെ മലർ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട ചോദ്യവും അതിനോടുള്ള സംവിധായകൻ അൽഫോൻസ് പുത്രന്റെ ഉത്തരവും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. മലർ എന്ന കഥാപാത്രത്തിന് ശരിക്കും മറവി ഉണ്ടായിരുന്നോ? ജോർജിനെ മനപ്പൂർവം ഒഴിവാക്കുവാനായി അങ്ങനെ ചെയ്തതാണോ? അതോ ഓർമ്മ തിരികെ ലഭിച്ചതിന് ശേഷം ഒന്നും വെളിപ്പെടുത്താതിരുന്നത് സെലീനുമായി ജോർജ് സന്തോഷവാനാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണോ? ഇപ്രകാരമായിരുന്നു സ്റ്റീവൻ മാത്യുവിന്റെ ചോദ്യം. സെലീനൊപ്പം ജോർജ് സന്തോഷവാനാണെന്ന് മലർ തിരിച്ചറിയുന്നുണ്ട്. മലരിന്റെ ഓർമ്മ തിരികെ വന്നതായി ജോർജും മനസ്സിലാക്കി. പക്ഷെ ഇതൊന്നും സംഭാഷണത്തിലൂടെയല്ല പറയുന്നത്. ആക്ഷനിലൂടെയും സംഗീതത്തിലൂടെയുമാണ് ആശയവിനിമയം ചെയ്യുന്നത്. വയലിന് പകരം ഹാർമോണിയമാണ് പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നായിരുന്നു അൽഫോൻസ് പുത്രന്റെ ഉത്തരം.

ഫിലിം മേക്കിങ്ങിനെക്കുറിച്ച് എന്ത് വേണമെങ്കിലും ചോദിക്കാം എന്ന് അൽഫോൻസ് പുത്രൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നിരവധി ചോദ്യങ്ങൾ വരുകയും അതിനുള്ള ഉത്തരങ്ങൾ അൽഫോൻസ് നൽകുകയും ചെയ്തു. ചലച്ചിത്ര നിർമ്മാണത്തെക്കുറിച്ച് എന്നോട് എന്തെങ്കിലും ചോദിക്കുക. എനിക്കറിയാമെങ്കിൽ ഞാൻ മറുപടി നൽകാൻ ശ്രമിക്കും. എനിക്കറിയില്ലെങ്കിൽ മറുപടി നൽകാനുള്ള ഒരു മാർഗ്ഗം ഞാൻ കണ്ടെത്തും. എന്നായിരുന്നു അൽഫോൻസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സ്റ്റീവൻ മാത്യുവിന്റെ ചോദ്യം ; താൻ ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സിനിമയുടെ ഒടുവിലായി മലർ പറയുന്നു. സിനിമ മൂന്ന് തവണ കണ്ടതിന് ശേഷം ഒരു സംശയം അവശേഷിക്കുന്നു. മലർ എന്ന കഥാപാത്രത്തിന് ശരിക്കും മറവി ഉണ്ടായിരുന്നോ? ജോർജിനെ മനപ്പൂർവം ഒഴിവാക്കുവാനായി അങ്ങനെ ചെയ്തതാണോ? അതോ ഓർമ്മ തിരികെ ലഭിച്ചതിന് ശേഷം ഒന്നും വെളിപ്പെടുത്താതിരുന്നത് സെലീനുമായി ജോർജ് സന്തോഷവാനാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണോ? ഈ ചോദ്യത്തിന്റെ ഉത്തരത്തിനായി എന്റെ സുഹൃത്തിനോടൊപ്പം നൂറു രൂപ പന്തയം വെച്ചിട്ടുണ്ട്.

അൽഫോൻസ് പുത്രന്റെ ഉത്തരം; മലരിന്റെ ഓർമ്മ പോയിരുന്നു. അത് തിരിച്ചു വന്നപ്പോൾ ഈ വിഷയത്തെ കുറിച്ച് അറിവഴകനുമായി സംസാരിച്ചിട്ടുണ്ട്. സെലീനൊപ്പം ജോർജ് സന്തോഷവാനാണെന്ന് മലർ തിരിച്ചറിയുന്നുണ്ട്. മലരിന്റെ ഓർമ്മ തിരികെ വന്നതായി ജോർജും മനസ്സിലാക്കി. പക്ഷെ ഇതൊന്നും സംഭാഷണത്തിലൂടെയല്ല പറയുന്നത്. ആക്ഷനിലൂടെയും സംഗീതത്തിലൂടെയുമാണ് ആശയവിനിമയം ചെയ്യുന്നത്. വയലിന് പകരം ഹാർമോണിയമാണ് പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നിങ്ങളുടെ സംശയം നീങ്ങിയെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അവസാനത്തെ ചോദ്യമാണ് ഉത്തരം. അവരുടെ ഓർമ്മ അടുത്തിടെയാണ് ലഭിച്ചത്.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT