Film Talks

''ഷാരൂഖിന്റെ ഡയലോഗ് കൂടെ ജഗദീഷ് പറഞ്ഞാല്‍ എന്ത് ചെയ്യും'', വൈറലാകുന്ന പൂച്ചക്കൊരു മൂക്കുത്തി റീയൂണിയന്‍

''പ്രിയദര്‍ശന്റെ 32 പടങ്ങള്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയന്‍ മലയാളത്തിലാണ് നൂറ് പടങ്ങള്‍ ചെയ്തിരുന്നതെങ്കില്‍ 90 പടങ്ങള്‍ വരെ ഞാന്‍ എത്തിയേനേ, എനിക്ക് ഹിന്ദി അറിഞ്ഞൂടാത്തോണ്ട് അവിടേക്ക് വിളിച്ചില്ല.'' മണിയന്‍ പിള്ള രാജു ഇതുപറയുമ്പോള്‍ മറുതലക്കല്‍ പ്രിയദര്‍ശനും മേനക സുരേഷും ജി സുരേഷ് കുമാറും.

ക്ലബ് ഹൗസില്‍ സംഘടിപ്പിച്ച പൂച്ചക്കൊരു മൂക്കുത്തി റീയൂണിയനിലെ തമാശകളും രസകരമായ സംഭാഷണവും പ്രിയദര്‍ശന്‍ സിനിമകളെന്ന പോലെ സോഷ്യല്‍ മീഡിയയിലും ചിരി തീര്‍ക്കുകയാണ്.

മണിയന്‍ പിള്ള രാജു ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് പ്രിയദര്‍ശന്റെ സംവിധാനത്തിലാണെന്ന് പ്രിയന്‍. മണിയന്‍ പിള്ള രാജുവിന്റെ സ്‌പേസില്‍ ഹിന്ദി അറിയുന്ന ജഗദീഷ് ഇടിച്ചുകയറിയെന്ന് തമാശയായി ജി.സുരേഷ് കുമാര്‍. കഥ പറയുമ്പോള്‍ ഹിന്ദി പതിപ്പ് ബില്ലു പരാമര്‍ശിച്ചാണ് ജി സുരേഷ് കുമാര്‍ ഇതു പറഞ്ഞത്.

തമാശ നിറച്ച കൗണ്ടറാണ് ഇതിന് മണിയന്‍ പിള്ളയുടെ മറുപടി. '' ജഗദീഷ് ഇടിച്ചുകയറി, ആ സിനിമ കഴിഞ്ഞപ്പോള്‍ ഷാരൂഖ് ഖാന്‍ പറഞ്ഞത് ഇതാണ്, ആക്ടറൊക്കെ കൊള്ളാം, ഇയാള്‍ ഉണ്ടെങ്കില്‍ എന്നെ അഭിനയിക്കാന്‍ മേലാല്‍ പ്രിയന്‍ വിളിക്കരുത്. പ്രിയന്‍ സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ പറഞ്ഞാല്‍ ഷാരൂഖ് ഖാന്റെ ഡയലോഗ് വരെ ജഗദീഷ് പറയും. തമാശ പൊട്ടിച്ച് മണിയന്‍പിള്ള രാജു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, നീ കോ ഞാ ചാ എന്നീ സിനിമകള്‍ നിര്‍മ്മിച്ച ഉര്‍വശി തിയറ്റേഴ്‌സാണ് ക്ലബ് ഹൗസില്‍ പ്രിയനെയും സംഘത്തെയും ഒരുമിച്ചെത്തിച്ചത്. മധുപാലാണ് സംഭാഷണം നയിച്ചത്.

മനോഹര ദൃശ്യങ്ങളും സംഗീതവുമായി 'കാറ്റ് തൊട്ടപ്പോൾ'; 'പേട്രിയറ്റ്' ആദ്യ ഗാനമെത്തി

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan

'ഒരു ദൈവം തന്ത പൂവേ' പാടിയത് 15-ാം വയസ്സിൽ, ഇത്ര ഹെവി ഇമോഷൻസ് ഉള്ള ഗാനമാണെന്ന് അന്ന് അറിയില്ലായിരുന്നു: ചിന്മയി

യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്

SCROLL FOR NEXT