Film Talks

നീരജ് മാധവിനൊപ്പമെന്ന് ഫെഫ്ക, കത്ത് വിശദാംശങ്ങള്‍ അറിയാന്‍; അമ്മയുടെ മറുപടിക്ക് കാത്തിരിക്കുന്നുവെന്ന് ബി ഉണ്ണിക്കൃഷ്ണന്‍

നീരജ് മാധവിന്റെ വെളിപ്പെടുത്തലില്‍ താരസംഘടന അമ്മക്ക് കത്ത് നല്‍കിയത് കൂടുതല്‍ വിവരങ്ങള്‍ തേടാനാണെന്ന് ഫെഫ്ക. മലയാള സിനിമയില്‍ വിവേചനം നേരിട്ടെന്നും പുതുതായി വരുന്ന അഭിനേതാക്കളെ ഒതുക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നതായുമാണ് നടന്‍ നീരജ് മാധവ് ആരോപണം ഉന്നയിച്ചിരുന്നത്. നീരജ് മാധവ് ഉന്നയിച്ചിരുന്ന ആരോപണങ്ങളില്‍ ഫെഫ്കയുടെ അംഗസംഘടനയായ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് അസോസിയേഷനെതിരെ പരാമര്‍ശങ്ങള്‍ ഉള്ള സാഹചര്യത്തിലാണ് താരസംഘടനക്ക് കത്തയച്ചതെന്നും സംഘടന.

മലയാള സിനിമയില്‍ ആശാസ്യകരമല്ലാത്ത ലോബിയിംഗ് ഉണ്ടെങ്കില്‍ അതില്‍ ഫെഫ്കയ്ക്ക് കീഴിലുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരോ എക്‌സിക്യുട്ടീവുകളോ ഭാഗമാണെങ്കില്‍ അത് കണ്ടെത്തി നിര്‍വീര്യമാക്കേണ്ടത് സംഘടനയുടെ ചുമതലയാണെന്ന ബോധ്യത്തിലാണ് കത്തയച്ചതെന്ന് ഫെഫ്ക വിശദീകരിക്കുന്നു. നീരജ് മാധവിന്റെ വെളിപ്പെടുത്തലില്‍ ചര്‍ച്ച നടക്കുന്നത് ഫെഫ്കയുടെ കത്തിന്റെ ഉള്ളടക്കം അറിയാതെയാണെന്നും സംഘടന.

നീരജ് മാധവിന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. അദ്ദേഹത്തിനൊപ്പമാണ് ഫെഫ്ക. നീരജ് മാധവ് ഫെഫ്ക അംഗമല്ലാത്തതിനാല്‍ ആരോപണങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ തേടാനാകില്ല. ആ സാഹചര്യത്തിലാണ് അദ്ദേഹം അംഗമായ താരസംഘടന അമ്മക്ക് കത്ത് നല്‍കിയത്. ഇക്കാര്യത്തില്‍ താരസംഘടനയായ അമ്മയുടെ മറുപടി കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ ദ ക്യുവിനോട് പ്രതികരിച്ചു. ഈ വിഷയത്തില്‍ എന്ത് നടപടി ആര്‍ക്കെതിരെ ഉണ്ടായാലും നീരജ് മാധവിന്റെ സമ്പൂര്‍ണ തൊഴില്‍ സംരക്ഷണം ഫെഫ്ക ഏറ്റെടുക്കുമെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

നീരജ് മാധവിന്റെ ആരോപണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയാല്‍ അക്കാര്യം പരിശോധിക്കാമെന്നാണ് ഫെഫ്ക നിലപാട്. അക്കാര്യത്തില്‍ സംഘടനയെ പ്രാപ്തമാക്കുന്നതിനാണ് അമ്മക്ക് കത്ത് നല്‍കിയത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT