Film Talks

പണ്ട് ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്‌സേയുള്ളൂ,നടി വന്നാല്‍ ചിലപ്പോള്‍ വഴങ്ങേണ്ടി വരും, ഇപ്പോള്‍ 98 ശതമാനവും പെര്‍ഫക്ടാണ് : മണിയന്‍പിള്ള രാജു

സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ പ്രശ്‌നങ്ങള്‍ പണ്ടത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ 98 ശതമാനവും പെര്‍ഫക്ടറ്റാണെന്ന് നടനും അമ്മയുടെ വൈസ് പ്രസിഡന്റുമായ മണിയന്‍പിള്ള രാജു. പണ്ടൊക്കെ ആകെ ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്സേ ഉള്ളൂ. ഒരു നടി വന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ പ്രൊഡ്യൂസേഴ്സിന് വഴങ്ങേണ്ടി വരും. കാരണം വേറെ വഴിയില്ല. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷം 150 പടമൊക്കെയാണ് വരുന്നത്. വരുന്ന പടം വേണ്ടെന്ന് വെക്കുകയാണ് ആര്‍ടിസ്റ്റുകള്‍. അവരോട് മോശമായി പെരുമാറിയാല്‍ കുഴപ്പമാണെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മണിയന്‍പിള്ളരാജുവിന്റെ പ്രതികരണം.

അമ്മയില്‍ സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്‌പേസ് ലഭിക്കുന്നില്ലെന്ന ചോദ്യത്തിന് അത് വെറുതെയാണെന്നും സംഘടനയുടെ പേര് അമ്മ എന്നാണ് അച്ഛന്‍ എന്നല്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അതുമുതല്‍ സംഘടന സ്ത്രീകളുടെ ഭാഗത്താണ്. അമ്മയിലെ അംഗങ്ങളെ എടുത്ത് കഴിഞ്ഞാല്‍ അധികം പേരും പെണ്ണുങ്ങളാണെന്നും മണിയന്‍പിള്ളരാജു കൂട്ടിച്ചേര്‍ത്തു.

ബലാല്‍സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബുവിനെതിരെ കടുത്ത നടപടി സ്വീകരിക്കാത്തതിനെ മുന്‍പ് മണിയന്‍പിള്ള രാജു ന്യായീകരിച്ചിരുന്നു. അദ്ദേഹം വല്ലാത്തൊരു ജംഗ്ഷനില്‍ നില്‍ക്കുയാണല്ലോ. അദ്ദേഹം പറഞ്ഞു അമ്മക്ക് ഞാനൊരു ചീത്തപ്പേരുണ്ടാക്കില്ല, ഞാന്‍ തല്‍കാലം മാറി നില്‍ക്കാമെന്ന്. ആ കത്ത് അമ്മ നേതൃത്വം ഒരു പോലെ അംഗീകരിക്കുകയായിരുന്നുവെന്നായിരുന്നു മണിയന്‍പിള്ളരാജുവിന്റെ പ്രതികരണം. സംഘടനയിലുള്ള ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം തങ്ങള്‍ക്കുണ്ടെന്നും പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. ഇതിനെതിരെ അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT