Film Talks

ഞാനല്ല വേറാര് ചെയ്തിരുന്നെങ്കിലും സുധി അയാളിലൂടെ നിലനിന്നുപോയേനെ, കുഞ്ചാക്കോ ബോബന്‍

അനിയത്തിപ്രാവ് സിനിമയിലൂടെ ഫാസില്‍ ആണ് കുഞ്ചാക്കോ ബോബനെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. മലയാളത്തില്‍ ദീര്‍ഘകാലം റൊമാന്റിക് ഹീറോ ഇമേജില്‍ നിലയുറപ്പിക്കാനായ താരം കൂടിയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലെ സുധി ആര് ചെയ്താലും മികച്ചതാകുമായിരുന്ന കഥാപാത്രമായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍.

അനിയത്തിപ്രാവിലെ സുധിയും അരങ്ങേറ്റവും

അത് ആ സിനിമയുടെ തിരക്കഥയിലുള്ള വിശ്വാസം തന്നെയായിരിക്കും. ആര് ചെയ്താലും അത് ഓക്കെ ആകും. എനിക്ക് കിട്ടിയത് എന്റെ ഭാഗ്യമാണ്. ഞാനല്ല വേറാര് ചെയ്തിരുന്നെങ്കിലും സുധി അയാളിലൂടെ നിലനിന്നുപോയേനെ. പാച്ചിക്കയുടെ ഭാര്യ റോസി ആന്റിയാണ് എന്നെ സജസ്റ്റ് ചെയ്യുന്നത്. എനിക്ക് തീരെ താല്പര്യമില്ലായിരുന്നു. പിന്നീട് ഓഡിഷന് പോകുന്നില്ല എന്നൊക്കെ പറഞ്ഞാണ് ഞാനിരുന്നത്. എന്റെ ഒരു കൂട്ടുകാരനാണ് വന്നുപറയുന്നത്, നീ അഹങ്കാരിയാണ്. നിനക്കിത്രയും വലിയൊരു അവസരം കിട്ടിയിട്ട് പോകാതിരിക്കുന്നു. എത്രയോ പേര് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അവന്‍ അന്ന് അങ്ങനെ പറഞ്ഞതുകൊണ്ടുമാത്രം ചുമ്മാ പോയെന്നെ ഉള്ളു. ഓഡിഷന്‍ നടത്തി. നല്ല ബോറായിട്ടാണ് ഞാന്‍ ചെയ്തത്. അന്ന് ഞാനുറപ്പിച്ചു എനിക്ക് കിട്ടില്ല എന്ന്. അപ്പോഴും ഞാന്‍ ഹാപ്പിയാണ്. എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷെ പാച്ചിക്ക വന്നുപറഞ്ഞു ഓക്കെയാണ്. നമുക്ക് തുടങ്ങാം. അങ്ങനെയാണ് അതിലേക്ക് പോകുന്നത്.

അഞ്ചാം പാതിര റിലീസിന് മുമ്പ് ദ ക്യു ഷോ ടൈമിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

SCROLL FOR NEXT