Film News

'എനിക്ക് ഏറ്റവും ഇഷ്ടം നിന്റെ കണ്ണിലെ ഈ മറുകാ; പ്രണയം നിറച്ച് മന്ദാകിനിയിലെ 'വിധുമുഖിയെ' ​ഗാനം

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മന്ദാകിനിയിലെ പ്രണയ ​ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ​ഗണപതി അവതരിപ്പിക്കുന്ന സുജിത് വാസു എന്ന കഥാപാത്രവും അനാർക്കലിയുടെ അമ്പിളി എന്ന കഥാപാത്രവും തമ്മിലുള്ള പ്രണയമാണ് ​ഗാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. വിധുമുഖിയെ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും അനാർക്കലി മരിക്കാറും ചേർന്നാണ്. വെെശാഖ് സു​ഗുണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ബിബിൻ അശോകാണ്. കേരള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ ഒരു കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. മെയ് 24 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

നവാഗതനായ വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് സംസാരിക്കുന്നത്. ചിത്രത്തിലെ ഹ്യൂമറിനെയും അൽത്താഫിന്റെയും അനാർകലിയുടേയും പ്രകടനത്തെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്. മലയാള സിനിമയിൽ ഫീമെയിൽ ക്യാരക്ടർ റോളുകൾ ഒന്നുമില്ല എന്ന പരിഭവം ചിത്രം തീർത്തു കൊടുത്തിട്ടുണ്ട് എന്നാണ് ചിത്രം കണ്ട ഒരു പ്രേക്ഷകൻ എക്സിൽ കുറിച്ചത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്,അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ അവതരിപ്പിക്കുന്ന ആരോമലിന്റെയും അമ്പിളിയുടെയും വിവാഹവും തുടർന്ന് ആ രാത്രിയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തമാശയുടെ അകമ്പടിയോടെ ഒരു എന്റർടൈനർ സ്വഭാവത്തിലാണ് സിനിമ സഞ്ചരിക്കുന്നത്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT