Film News

നിവിന്‍ പോളിയുടെ മെഗാ റിലീസ്, രാജീവ് രവിയുടെ 'തുറമുഖം' ഡിസംബര്‍ 10ന്

രാജീവ് രവി സംവിധാനം ചെയ്ത ബിഗ് ബജറ്റ് പിരീഡ് ഡ്രാമ തുറമുഖം ഡിസംബര്‍ 10ന് തിയറ്ററുകളില്‍. തുറമുഖം ഒടിടി റിലീസായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് നിഷേധിച്ചിരുന്നു. കുറുപ്പ്, കാവല്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ 200 ലേറെ സ്‌ക്രീനുകളിലായി റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും തുറമുഖം. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം തിരക്കഥയെഴുതിയ തുറമുഖം കൊച്ചിയിലെ ചാപ്പ സമരത്തിന്റെ പശ്ചാത്തലത്തില്‍ വമ്പന്‍ താരനിരയെ അണിനിരത്തി പൂര്‍ത്തിയാക്കിയ സിനിമയാണ്.

1968ല്‍ ഗോപന്‍ ചിദംബരത്തിന്റെ പിതാവും പ്രമുഖ നാടകകൃത്തുമായ കെ.എം. ചിദംബരന്‍ എഴുതിയ 'തുറമുഖം' എന്ന നാടകത്തിനെ ആധാരമാക്കിയാണ് ഈ സിനിമ. രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ചിത്രത്തില്‍ മൊയ്തു എന്ന നേതാവായി നിവിന്‍ പോളിയും സാന്റോ ഗോപാലനായി ഇന്ദ്രജിത്ത് സുകുമാരനും മൊയ്തുവിന്റെ വാപ്പ മൈമുവിനെ ജോജു ജോര്‍ജ്ജും അവതരിപ്പിക്കുന്നു. പൂര്‍ണിമ ഇന്ദ്രജിത്താണ് ഉമ്മയുടെ റോളില്‍. നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സെന്തില്‍ കൃഷ്ണ, സുദേവ് നായര്‍, മണികണ്ഠന്‍ എന്നിവരും കഥാപാത്രങ്ങളാണ്.

രാജീവ് രവിയുടെ ക്ലാസിക് എന്നാണ് തുറമുഖത്തെ നിവിന്‍ പോളി ദ ക്യു അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്. 'രാജീവേട്ടനോട് മറ്റൊരു സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിരിക്കുമ്പോഴാണ് തുറമുഖത്തെക്കുറിച്ച് പറയുന്നത്. തൊഴിലാളി മുന്നേറ്റമാണ് സിനിമ. കേട്ടപ്പോള്‍ വളരെയേറെ താല്‍പ്പര്യം തോന്നി. ഏറെ സംസാരിക്കപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ്. കേരളത്തില്‍ വൈദ്യുതി ഇല്ലാത്ത കാലഘട്ടം സിനിമയിലുണ്ട്. മലയാളത്തിലെ മികച്ച ക്ലാസിക്കുകളില്‍ ഒന്നായിരിക്കും തുറമുഖം എന്നാണ് എന്റെ തോന്നല്‍.' എന്നാണ് നിവിന്‍ പോളി പറഞ്ഞത്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT