Film News

സിനിമ നടനായിരിക്കെ തന്നെ ആ സിനിമ ആദ്യ ദിവസം കാണാന്‍ മതില്‍ ചാടി, ഓടി, ടിക്കറ്റെടുത്തിട്ടുണ്ട്: സുധീഷ്

അടൂർ ​ഗോപാലകൃഷ്ണൻ മലയാളത്തിന് സമ്മാനിച്ച്, പിന്നീട് ഏവരുടെയും പ്രിയപ്പെട്ട നടനായി മാറിയ കലാകാരനാണ് സുധീഷ്. ഏവരും ഓർത്തുവെക്കുന്ന ഒരുപിടി മനോഹരമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സുധീഷ്, താൻ സിനിമ നടനായിരിക്കെ തന്നെ ഒരു സിനിമയ്ക്കായി മതിലുചാടി, ഓടി, ക്യു നിന്ന് ടിക്കറ്റെടുത്ത കഥ പറയുകയാണ്. മുകേഷ്, ജ​ഗദീഷ്, അശോകൻ, സിദ്ദീഖ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിദ്ദിഖ് ലാൽ ചിത്രം ഇൻ ഹരിഹർ ന​ഗർ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാനായാണ് സുധീഷ് മതിലുചാടി ടിക്കറ്റെടുത്തത്തത്. ധീരൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കവെയാണ് സുധീഷ് ഇക്കാര്യം ക്യു സ്റ്റുഡിയോയോട് പറഞ്ഞത്.

സുധീഷിന്റെ വാക്കുകൾ

അശോകന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. മാത്രമല്ല, എല്ലാവരെയും പോലെ ഞാനും ഒരു 'ഇൻ ഹരിഹർ ന​ഗർ' ഫാനാണ്. ജീവിതത്തിൽ, ഒരു തിയറ്ററിന്റെ മതിൽ ചാടി, ഫസ്റ്റ് ഡേ ടിക്കറ്റെടുത്ത് കണ്ട ഒരൊറ്റ സിനിമ ഇൻ ഹരിഹർ ന​ഗറാണ്. ഞാൻ ആ സമയം ദേവ​ഗിരി കോളേജിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്, ആ സമയത്ത് ഞാൻ ഒരു സിനിമ നടനും കൂടിയാണ്. അനന്തരവും മുദ്രയുമെല്ലാം അഭിനയിച്ചതിന് ശേഷമാണ് ഞാൻ മതിലുചാടി സിനിമയ്ക്ക് പോകുന്നത്. അതിന്റെ ഏറ്റവും വലിയ കാരണം റാംജി റാവു സ്പീക്കിങ് തന്നെയാണ്. സിദ്ദിഖ് ലാൽ എന്ന പേരാണ് ആ സിനിമ ആവേശത്തോടെ കാണാനുള്ള കാരണം. അതിന് ശേഷം ഞാൻ ജ​ഗദീഷിന്റെ ആരാധകനായി മാറുകയും ചെയ്തു.

ഹരിഹർ ന​ഗറിന്റെയെല്ലാം മൂഡ് തരുന്ന ഒരു സിനിമ തന്നെയാണ് ധീരനും. അതിൽ ഇവർ നാലുപേരും ഭയങ്കര കൂട്ടുകാരാണ്. എന്നാൽ, ധീരനിലേക്ക് വരുമ്പോൾ ഞങ്ങൾ എല്ലാവരും വ്യത്യസ്ത ആവശ്യങ്ങളുള്ള കഥാപാത്രങ്ങൾ തന്നെയാണ്. സുധീഷ് പറയുന്നു.

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT