Film News

അംബേദ്കറിന്റെ 'ജാതി ഉന്മൂലനം' സുരേഷ് ഗോപിക്ക് സമ്മാനിച്ച് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്സ് യൂണിയൻ

ഡോ.ബി.ആർ അംബേദ്കറിന്റെ ജാതി ഉന്മൂലനത്തെക്കുറിച്ചുള്ള പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് കൈമാറി സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്റ്സ് യൂണിയൻ. അംബേദ്കർ സ്റ്റാച്ച്യുവിന്റെ ഉദ്ഘാടന സമയത്ത് SRFTI സ്റ്റുഡന്റ് യൂണിയൻ പബ്ലിഷ് ചെയ്ത പുസ്തകമാണ് കഴിഞ്ഞ ദിവസം ക്യാമ്പസ് സന്ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് വിദ്യാർത്ഥികൾ കൈമാറിയത്. സുരേഷ് ഗോപി മുമ്പ് ജാതിയെക്കുറിച്ച് എന്തു പറഞ്ഞിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം ഒരു പുസ്തകം അദ്ദേഹത്തിന് കൈമാറിയതെന്ന് സ്റ്റുഡന്റ് യൂണിയൻ‌ പറയുന്നു. ഏതൊരു പൗരനും അംബേദ്കറിനെക്കുറിച്ചും രാജ്യത്തിന്റെ ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും ജാതിയെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചും എല്ലാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്കതം അദ്ദേഹത്തിന് നൽകിയതെന്നും സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് സുബ്ബരാമൻ ദ ക്യുവിനോട് പറഞ്ഞു. അവിശ്വാസികളെ ഉന്മൂലനം ചെയ്യാൻ താൻ പ്രാർത്ഥിക്കുമെന്നും. അടുത്ത ജന്മത്തിലെങ്കിലും ഒരു ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മുമ്പൊരു പൊതുയോഗത്തിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് ഈ പുസ്തകം സമ്മാനിച്ചത് വിപ്ലവത്തിന്റെ ഒരു ഭാഗമായി തന്നെയാണെന്നും ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാൻ ഇത്തരം വായനകൾ സഹായിക്കുമെന്നും സുബ്ബരാമൻ ക്യുവിനോട് പറഞ്ഞു.

SRFTI സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് സുബ്ബരാമൻ പറഞ്ഞത്:

അംബേദ്കർ സ്റ്റാച്ച്യുവിന്റെ ഉദ്ഘാടന സമയത്ത് SRFTI സ്റ്റുഡന്റ് യൂണിയൻ പബ്ലിഷ് ചെയ്ത ബുക്കാണ് ഇത്. അതാണ് ഈ പുസ്തകം അദ്ദേഹത്തിന് ഞങ്ങൾ നൽകിയത്. സുരേഷ് ഗോപി മുമ്പ് എന്ത് പറഞ്ഞിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല ഞങ്ങൾ ഇത് ചെയ്തത്. ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും അതൊരു നേതാവോ പൗരനോ ആയിക്കോട്ടെ അംബേദ്കറിനെക്കുറിച്ചും നമ്മുടെ ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും ജാതിയെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചും എല്ലാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഞങ്ങളുടെ സ്റ്റുഡൻസ് യൂണിയന്റെ പബ്ലിക്കേഷൻസ് തന്നെ പുറത്തിറക്കിയ പുസ്തകം ആയതുകൊണ്ടാണ് അദ്ദേഹം ഞങ്ങളുടെ ക്യാമ്പസ് സന്ദർശിച്ചപ്പോൾ അത് അദ്ദേഹത്തിന് സമ്മാനിക്കാൻ ഞങ്ങൾ തീരുമാനിച്ചത്.

വിപ്ലവത്തിന്റെ ഒരു ഭാഗമായി തന്നെ ഞങ്ങൾ ചെയ്തൊരു കാര്യമാണ് അത്. അദ്ദേഹത്തിന് വേണ്ടി ഞങ്ങൾക്ക് പൂക്കളോ മധുരമോ നൽകാമായിരുന്നു. പക്ഷേ ‍ഞങ്ങൾ അദ്ദേഹത്തിന് നൽകാൻ തെരഞ്ഞെടുത്തത് അംബേദ്കറിനെക്കുറിച്ചുള്ള ഈ പുസ്തകമാണ്. ഞങ്ങൾ അംബേദ്കറിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. എല്ലാവരും അംബേദ്കറിനെക്കുറിച്ച് വായിച്ചിരിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയെക്കുറിച്ച് അവർക്ക് തെറ്റായ ധാരണകളുണ്ടെങ്കിൽ അത് മാറ്റാൻ ഈ വായന സഹായിക്കും എന്ന് ഞങ്ങൾ വിശ്വിസിക്കുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT