Film News

നല്ല സിനിമയോ ഭരിക്കുന്ന പാര്‍ട്ടിയെ പിന്തുണക്കുന്ന സിനിമയോ; പടയുടെ നിര്‍മ്മാതാവിന്റെ കുറിപ്പ്

കെ എം കമല്‍ സംവിധാനം ചെയ്ത 'പട' മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിനൊപ്പം റിലീസ് ചെയ്ത കശ്മീര്‍ ഫയല്‍സും ചര്‍ച്ചകളില്‍ ഇടം നേടി പ്രദര്‍ശനം തുടരുകയാണ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിന്റെ പ്രമേയം. ഈ രണ്ട് ചിത്രങ്ങളെയും രസകരമായ രീതിയില്‍ താരതമ്യം ചെയ്യുകയാണ് പടയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ മുകേഷ് രതിലാല്‍ മെ്ഹ്ത.

പട പോലെ ഒരു നല്ല സിനിമ ചെയ്യണോ അതോ ഭരിക്കുന്ന പാര്‍ട്ടിയുടെ (ബിജെപി) പിന്തുണ ലഭിക്കുന്ന ഒരു ചിത്രം ചെയ്യണോ എന്ന ആശയക്കുഴപ്പത്തിലാണ് താനെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒരു നിര്‍മാതാവ് എന്ന നിലയില്‍ എനിക്ക് ആശയക്കുഴപ്പമുണ്ട്. ഒരു നല്ല സിനിമ ചെയ്യണമോ അതോ ഭരിക്കുന്ന പാര്‍ട്ടിയാല്‍ പിന്തുണക്കപ്പെടുന്ന ഒരു സിനിമ ചെയ്യണോ എന്ന്. 'കാശ്മീര്‍ ഫയല്‍സ്' എന്ന ചിത്രം റീലീസ് ചെയ്ത അതേ ദിവസം തന്നെ 'പട' ഞാന്‍ റിലീസ് ചെയ്തത് അവിചാരിതമാണ്. പടയും യഥാര്‍ത്ഥ കഥ പറയുന്ന ചിത്രമാണ്. മെഹ്ത ട്വീറ്റ് ചെയ്തു.

1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കി നടത്തിയ പ്രതിഷേധ സമരവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് 'പട'യുടെ പ്രമേയം. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലു കല്ലാര്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. അരവിന്ദന്‍ മണ്ണൂരായി ജോജു ജോര്‍ജും രാകേഷ് കാഞ്ഞങ്ങാടായി കുഞ്ചാക്കോ ബോബനും നാരായണനായി ദിലീഷ് പോത്തനും ചിത്രത്തിലെത്തുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT