Film News

മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു: കല്‍പ്‌നയ്ക്ക് തുല്യം കല്‍പ്പന മാത്രമെന്ന് മനോജ് കെ ജയന്‍

മരണം വരെയും തന്നെ സഹോദര തുല്യനായി കണ്ട വ്യക്തിയായിരുന്നു കല്‍പനയെന്ന് നടന്‍ മനോജ് കെ ജയന്‍. കല്‍പ്പനയുടെ ഓര്‍മ്മദിവസത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മനോജ് കെ ജയന്‍ ഇക്കാര്യം പറഞ്ഞത്. കല്‍പനയ്ക്ക് തുല്യമായി കല്‍പ്പന മാത്രമെ ഉള്ളു എന്നും അദ്ദേഹം കുറിച്ചു.

'ഓര്‍മ്മപ്പൂക്കള്‍, കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രം, മലയാള സിനിമയില്‍ കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും,സത്യസന്ധമായ...വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു. ഒരുപാട് സ്‌നേഹത്തോടെ...നിറഞ്ഞ സ്മരണയോടെ പ്രണാമം', എന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്.

2016ലാണ് സിനിമ മേഖലയ്ക്ക് നഷ്ടം തീര്‍ത്ത് കല്‍പ്പന വിട പറഞ്ഞത്. മുന്നൂറിലേറെ സിനിമകളിലാണ് കല്‍പ്പന അഭിനയിച്ചിട്ടുളളത്. ഹാസ്യ വേഷങ്ങള്‍ക്ക് പുറമെ സ്വഭാവ നടിയായും കല്‍പ്പന വേഷമിട്ടിട്ടുണ്ട്. 'തനിച്ചല്ല ഞാന്‍' എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടി. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'ചാര്‍ളി'യിലാണ് കല്‍പ്പന അവസാനമായി അഭിനയിച്ചത്.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

SCROLL FOR NEXT