Film News

ഡീഗ്രേഡിംഗ് ലക്ഷ്യമിട്ടത് ലിജോയെയല്ല, മോഹന്‍ലാലിനെ; മോഹൻലാൽ അല്ലെങ്കിൽ ഈ സിനിമ വാഴ്ത്തപ്പെട്ടേനെ: ഹരീഷ് പേരടി

മോഹൻലാലിനെതിരെ പ്രവർത്തിക്കുന്ന ഒരു സംഘമാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനെതിരെ രംഗത്ത് വന്നതെന്ന് നടൻ ഹരീഷ് പേരടി. ലിജോ ജോസ് പെല്ലിശേരിയെ അല്ല മോഹൻലാലിനെയാണ് സിനിമയുടെ ഡീഗ്രേഡിംഗിൽ ചിലർ ലക്ഷ്യമിട്ടതെന്നും ഹരീഷ് പേരടി.

ഹരീഷ് പേരടി പറഞ്ഞത്

നമ്മുക്കിടയിൽ നിന്ന് ലോകനിലവാരമുള്ള പ്രൊഡക്ട് വരുമ്പോൾ അതിനെ തകർക്കാമെന്ന് കരുതുന്നുവരായിരുന്നു മലൈക്കോട്ടൈ വാലിബനെ ഡീഗ്രേഡ് ചെയ്തതിന് പിന്നിൽ. യഥാർത്ഥ നിരൂപകരോ വിമർശകരോ അല്ല മലൈക്കോട്ടൈ വാലിബനെ ലക്ഷ്യമിട്ടത്. മോഹൻലാൽ എന്ന സൂപ്പർതാരത്തിന് പകരം മറ്റൊരാളായിരുന്നു മലൈക്കോട്ടൈ വാലിബനിലെങ്കിൽ ഈ സിനിമ വലിയ തോതിൽ വാഴ്ത്തപ്പെട്ടേനെ. നിഗൂഢമായ പല രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടി മലൈക്കോട്ടൈ വാലിബനെ ഡീഗ്രേഡ് ചെയ്തവർക്കുണ്ടായിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ രാത്രി 12 മണിക്ക് ആദ്യ ഷോ തുടങ്ങിയതിന് മുമ്പ് തന്നെ നെഗറ്റീവ് റിവ്യൂകൾ വന്നിരുന്നു. ആ സിനിമയുടെ നിർമ്മാതാക്കളിലൊരാളായ സന്തോഷ് ടി കുരുവിള തന്നെ ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സിനിമക്കെതിരെ ആസൂത്രിത നീക്കമുണ്ടായി.

മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് പ്രതികരണം.

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സംഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

SCROLL FOR NEXT