Film News

ഡീഗ്രേഡിംഗ് ലക്ഷ്യമിട്ടത് ലിജോയെയല്ല, മോഹന്‍ലാലിനെ; മോഹൻലാൽ അല്ലെങ്കിൽ ഈ സിനിമ വാഴ്ത്തപ്പെട്ടേനെ: ഹരീഷ് പേരടി

മോഹൻലാലിനെതിരെ പ്രവർത്തിക്കുന്ന ഒരു സംഘമാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനെതിരെ രംഗത്ത് വന്നതെന്ന് നടൻ ഹരീഷ് പേരടി. ലിജോ ജോസ് പെല്ലിശേരിയെ അല്ല മോഹൻലാലിനെയാണ് സിനിമയുടെ ഡീഗ്രേഡിംഗിൽ ചിലർ ലക്ഷ്യമിട്ടതെന്നും ഹരീഷ് പേരടി.

ഹരീഷ് പേരടി പറഞ്ഞത്

നമ്മുക്കിടയിൽ നിന്ന് ലോകനിലവാരമുള്ള പ്രൊഡക്ട് വരുമ്പോൾ അതിനെ തകർക്കാമെന്ന് കരുതുന്നുവരായിരുന്നു മലൈക്കോട്ടൈ വാലിബനെ ഡീഗ്രേഡ് ചെയ്തതിന് പിന്നിൽ. യഥാർത്ഥ നിരൂപകരോ വിമർശകരോ അല്ല മലൈക്കോട്ടൈ വാലിബനെ ലക്ഷ്യമിട്ടത്. മോഹൻലാൽ എന്ന സൂപ്പർതാരത്തിന് പകരം മറ്റൊരാളായിരുന്നു മലൈക്കോട്ടൈ വാലിബനിലെങ്കിൽ ഈ സിനിമ വലിയ തോതിൽ വാഴ്ത്തപ്പെട്ടേനെ. നിഗൂഢമായ പല രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടി മലൈക്കോട്ടൈ വാലിബനെ ഡീഗ്രേഡ് ചെയ്തവർക്കുണ്ടായിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ രാത്രി 12 മണിക്ക് ആദ്യ ഷോ തുടങ്ങിയതിന് മുമ്പ് തന്നെ നെഗറ്റീവ് റിവ്യൂകൾ വന്നിരുന്നു. ആ സിനിമയുടെ നിർമ്മാതാക്കളിലൊരാളായ സന്തോഷ് ടി കുരുവിള തന്നെ ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സിനിമക്കെതിരെ ആസൂത്രിത നീക്കമുണ്ടായി.

മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് പ്രതികരണം.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT