Film News

കുറച്ചുകാലത്തേക്കെങ്കിലും നിങ്ങളെല്ലാം സാര്‍പ്പട്ട പരമ്പരൈയിലെ കഥാപാത്രങ്ങളായാണ് മനസില്‍ നില്‍ക്കുക, അഭിനന്ദനവുമായി കമല്‍ഹാസന്‍

പാ രഞ്ജിത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈ ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. സാര്‍പ്പട്ട പരമ്പരൈ ടീമിനെ നേരില്‍ കണ്ട് അഭിനന്ദനമറിയിച്ച് ഉലകനായകന്‍ കമല്‍ഹാസനും. സംവിധായകന്‍ പാ രഞ്ജിത്തിനൊപ്പം സഹരചയിതാവ് തമിഴ് പ്രഭ, നായകന്‍ ആര്യ, സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍, പശുപതി എന്നിവരെയാണ് കമല്‍ അഭിനന്ദമറിയിച്ചത്.


സാര്‍പ്പട്ട പരമ്പരൈയിലെ ഓരോ അഭിനേതാക്കളും കുറച്ചുകാലത്തേക്കെങ്കിലും ഈ സിനിമയിലെ പേരുകളിലാവും പ്രേക്ഷകരുടെ മനസില്‍ നില്‍ക്കുകയെന്ന് കമല്‍ഹാസന്‍. സിനിയിലെ ഒട്ടുമിക്ക താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും കമലുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സിനിമയിലെ കഥാപാത്രങ്ങളുടെ ഡീറ്റയിലിങ് അത്രത്തോളം മികച്ച രീതിയിലാണ് അവതരിപ്പിച്ചതെന്നും കമല്‍ഹാസന്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കമല്‍ഹാസന്‍ സാര്‍പ്പട്ട പരമ്പരൈ ടീമിനെ കണ്ടത്.

സിനിമയില്‍ കബിലന്‍ എന്ന പ്രധാന കഥാപാത്രത്തെ ആര്യയാണ് അവതരിപ്പിച്ചത്. ആര്യയുടെ റോളിനൊപ്പം സിനിമയിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളും കയ്യടി നേടിയിരുന്നു. പശുപതി അവതരിപ്പിച്ച രംഗന്‍ വാധ്യാര്‍, ജോണ്‍ വിജയ്യുടെ ഡാഡി, ഷബീര്‍ കല്ലറക്കല്‍ അവതരിപ്പിച്ച ഡാന്‍സിംഗ് റോസ്, മാരിയമ്മയുടെ കഥാപാത്രം അവതരിപ്പിച്ച ദുഷറ വിജയന്‍ എന്നിവര്‍ റിലീസിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും തരംഗം തീര്‍ത്തു. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരങ്ങളെ ആധാരമാക്കിയായിരുന്നു സാര്‍പ്പട്ട പരമ്പരൈ. കാല എന്ന സിനിമക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രവുമാണ്.

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

SCROLL FOR NEXT