Film News

'ചെറുകഥയെ ആസ്പദമാക്കിയാണെങ്കിലും ഇന്നത്തെ സാഹചര്യങ്ങളുമായി കഥയെ യോജിപ്പിച്ചിട്ടുണ്ട്' ; പ്രാവിനെക്കുറിച്ച് അമിത് ചക്കാലക്കൽ

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച് അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രാവ്. പത്മരാജൻ സാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ഇന്നത്തെ സാഹചര്യങ്ങളുമായി കഥയെ യോജിപ്പിച്ചിട്ടുണ്ടെന്ന് നടൻ അമിത് ചക്കാലക്കൽ പറഞ്ഞു. സമൂഹത്തിൽ പല ജോലി ചെയ്യുന്ന ആൾക്കാരുടെ ഒരു ഒഴിവ് ദിവസം, ഒരു വെള്ളമടി സങ്കേതം, അവിടെ ഉണ്ടാകുന്ന തമാശകളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇത് എവിടെ നിന്നാണ് എടുക്കുന്നതെന്നും കഥയുടെ ബേസും നേരത്തെ അറിയാമായിരുന്നു എന്നും പക്ഷെ അതിൽ നിന്ന് ഒരുപാട് മാറ്റിയാണ് സിനിമ ചെയ്തിരിക്കുന്നതെന്നും അമിത് ചക്കാലക്കൽ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മനോജേട്ടനും, സാബു ചേട്ടനും, നിർമാതാവ് തകഴി രാജശേഖരൻ ചേട്ടനും ചെയ്തിരിക്കുന്ന കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമാണ് തന്റെ കഥാപാത്രം എന്നും താൻ ഇന്നുവരെ ചെയ്തിട്ടില്ലാത്ത ഒരു തരം കഥാപാത്രമാണതെന്നും അമിത് പറയുന്നു. സൗഹൃദത്തിനും നർമത്തിനും പ്രാധാന്യമുള്ള ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ പി ആർ രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോയും സംഗീതം ബിജിബാലുമാണ് നിർവഹിക്കുന്നത്.

ഗാനരചന : ബി.കെ. ഹരിനാരായണൻ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT