Film News

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു ; ബിനു അടിമാലി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

മിമിക്രി കലാകാരനും, ചലച്ചിത്ര നടനുമായ കൊല്ലം സുധി അന്തരിച്ചു. തൃശൂർ കയ്പമംഗലത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് അന്ത്യം. കൂടെ യാത്ര ചെയ്തിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ചാനലിന്റെ പരിപാടി കഴിഞ്ഞ് മടങ്ങവെ യാത്ര ചെയ്തിരുന്ന കാർ എതിർവശത്ത് നിന്നും വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ വിദഗ്ദ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.

മിമിക്രിയിലൂടെയാണ് സുധി സിനിമയിലെത്തിയത്. 'കാന്താരി'യായിരുന്നു ആദ്യ സിനിമ. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് നടൻ അറിയപ്പെട്ടിരുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, കേശു വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ ടിവി ഷോകളിലും ശ്രദ്ധേയനായിരുന്നു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT