Film Events

വാരിയംകുന്നത്തായി പൃഥ്വിരാജ്, ആഷിക് അബു സംവിധാനം; 1921 വീണ്ടും സ്‌ക്രീനില്‍

സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാന്‍ ആഷിക് അബു. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിരാജ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ റോളില്‍. അടുത്ത വര്‍ഷം ചിത്രീകരണമാരംഭിക്കും. ഉണ്ട എന്ന സിനിമയുടെ രചയിതാവ് ഹര്‍ഷദും നവാഗതനായ റമീസും ചേര്‍ന്നാണ് തിരക്കഥ. നേരത്തെ വിക്രമിനെ നായകനാക്കി അന്‍വര്‍ റഷീദ് ഇതേ പ്രൊജക്ട് ചെയ്യാന്‍ ആലോചന നടത്തിയിരുന്നു. 1921ലെ മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരിക്കാനാണ് തീരുമാനം.

പൃഥ്വിരാജ് സുകുമാരന്‍ സിനിമയെക്കുറിച്ച്

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.

മുഹസിന്‍ പരാരി കോ ഡയറക്ടറാകുന്ന പ്രൊജക്ടിന് ക്യാമറ ചലിപ്പിക്കുന്ന ഷൈജു ഖാലിദ് ആണ്. സിക്കന്ദര്‍, മൊയ്തീന്‍ എന്നിവരാണ് നിര്‍മ്മാണം. സൈജു ശ്രീധരന്‍ എഡിറ്റിംഗും, ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും, സമീറാ സനീഷ് വസ്ത്രാലങ്കാരവും ബെന്നി കട്ടപ്പന നിര്‍മ്മാണ നിയന്ത്രണവും നിര്‍വഹിക്കും.

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം ഏപ്രിലില്‍ ചിത്രീകരിക്കാനായിരുന്നു ആഷിക് അബു നേരത്തെ തീരുമാനിച്ചത്. കൊവിഡ് കാരണം ഈ പ്രൊജക്ട് മാറ്റിവച്ചു. ആഷിക് അബു ക്യാമറ ചെയ്യുന്ന ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ഹഗാര്‍ എന്ന സിനിമ ജൂലൈയില്‍ തുടങ്ങാനിരിക്കുകയാണ്.

കോംപസ് മുവീസും ആഷിക് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒപിഎം സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം.

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

SCROLL FOR NEXT