Film Events

കൊവിഡിന് ശേഷമുള്ള എന്റെ ഏറ്റവും മനോഹരമായ ദിവസം, ഗൃഹാതുരത്വമുണര്‍ത്തി പൂച്ചക്കൊരു മൂക്കുത്തി ടീമിന്റെ ക്ലബ് ഹൗസ് റീ യൂണിയന്‍

'കൊവിഡ് തുടങ്ങിയ ശേഷമുള്ള എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ഇന്നത്തേതാണ്'. സംവിധായകന്‍ പ്രിയദര്‍ശന്‍ ക്ലബ് ഹൗസില്‍ എണ്ണായിരത്തോളം വരുന്ന ശ്രോതാക്കളോട് ഇത് പറയുമ്പോള്‍ ഒപ്പമുള്ളത് ആദ്യ സിനിമയില്‍ സഹയാത്രികരായ നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍, ശങ്കര്‍, മേനക സുരേഷ്, മണിയന്‍ പിള്ള രാജു, നന്ദു, കിരീടം ഉണ്ണി, ചന്ദ്രസേനന്‍(പങ്കജ്) എന്നിവര്‍. കൂടെ സനല്‍കുമാര്‍ എം.രഞ്ജിത്ത് തുടങ്ങിയവരും.

പൂച്ചക്കൊരു മൂക്കുത്തി മുപ്പത്തിയേഴാം വര്‍ഷം പിന്നിടുമ്പോഴാണ് മലയാളിയുടെ സെന്‍സേഷണല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്ലബ് ഹൗസില്‍ ഈ സൗഹൃദസംഗമം. സിനിമയിലെ ഹ്യൂമറുകളെല്ലാം നേരത്തെ തന്നെ പ്ലാന്‍ ചെയ്ത് അവതരിപ്പിച്ചതായിരുന്നുവെന്ന് പ്രിയദര്‍ശന്‍. ടോയ്‌ലറ്റ് പേപ്പറിലാണ് പ്രിയദര്‍ശന്‍ പലപ്പോഴും തിരക്കഥ എഴുതാറുണ്ടായിരുന്നതെന്ന് തമാശയായി ജി.സുരേഷ് കുമാര്‍.

ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി സംവിധാനം ചെയ്യുമ്പോള്‍ നേരിട്ട പ്രതിസന്ധികളും പങ്കുവെച്ചു. ഉര്‍വശി തിയറ്റേഴ്‌സിന്റെ ക്ലബ് ഹൗസ് പ്ലാറ്റ്‌ഫോമിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാവ് സന്ദീപ് സേനനാണ് പൂച്ചക്കൊരു മൂക്കുത്തി ടീമിനെ വീണ്ടും ഒരുമിപ്പിച്ചത്. നടന്‍ മധുപാലാണ് സംഭാഷണം നയിച്ചത്.

നടി കീര്‍ത്തി സുരേഷ്, പ്രിയദര്‍ശനൊപ്പം ദീര്‍ഘകാലം സഹസംവിധായകനായിരുന്ന ശ്രീകാന്ത് മുരളി,ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് ജോസ്, വിനീത് കുമാര്‍, ബിനു പപ്പു, തരുണ്‍ മൂര്‍ത്തി, രതീഷ് രവി എന്നിവരും രണ്ട് മണിക്കൂറോളം നീണ്ട സംഭാഷണത്തില്‍ പങ്കാളികളായി.

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ തമിഴ് റീമേക്കിൽ ഓരോ ഷോട്ടും കഴിയുമ്പോഴും ജയറാമിനെ പോലെ ആയില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത: സത്യരാജ്

ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ ടീസർ പുറത്തിറങ്ങി

SCROLL FOR NEXT