Film Events

കൊവിഡിന് ശേഷമുള്ള എന്റെ ഏറ്റവും മനോഹരമായ ദിവസം, ഗൃഹാതുരത്വമുണര്‍ത്തി പൂച്ചക്കൊരു മൂക്കുത്തി ടീമിന്റെ ക്ലബ് ഹൗസ് റീ യൂണിയന്‍

'കൊവിഡ് തുടങ്ങിയ ശേഷമുള്ള എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ഇന്നത്തേതാണ്'. സംവിധായകന്‍ പ്രിയദര്‍ശന്‍ ക്ലബ് ഹൗസില്‍ എണ്ണായിരത്തോളം വരുന്ന ശ്രോതാക്കളോട് ഇത് പറയുമ്പോള്‍ ഒപ്പമുള്ളത് ആദ്യ സിനിമയില്‍ സഹയാത്രികരായ നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍, ശങ്കര്‍, മേനക സുരേഷ്, മണിയന്‍ പിള്ള രാജു, നന്ദു, കിരീടം ഉണ്ണി, ചന്ദ്രസേനന്‍(പങ്കജ്) എന്നിവര്‍. കൂടെ സനല്‍കുമാര്‍ എം.രഞ്ജിത്ത് തുടങ്ങിയവരും.

പൂച്ചക്കൊരു മൂക്കുത്തി മുപ്പത്തിയേഴാം വര്‍ഷം പിന്നിടുമ്പോഴാണ് മലയാളിയുടെ സെന്‍സേഷണല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്ലബ് ഹൗസില്‍ ഈ സൗഹൃദസംഗമം. സിനിമയിലെ ഹ്യൂമറുകളെല്ലാം നേരത്തെ തന്നെ പ്ലാന്‍ ചെയ്ത് അവതരിപ്പിച്ചതായിരുന്നുവെന്ന് പ്രിയദര്‍ശന്‍. ടോയ്‌ലറ്റ് പേപ്പറിലാണ് പ്രിയദര്‍ശന്‍ പലപ്പോഴും തിരക്കഥ എഴുതാറുണ്ടായിരുന്നതെന്ന് തമാശയായി ജി.സുരേഷ് കുമാര്‍.

ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി സംവിധാനം ചെയ്യുമ്പോള്‍ നേരിട്ട പ്രതിസന്ധികളും പങ്കുവെച്ചു. ഉര്‍വശി തിയറ്റേഴ്‌സിന്റെ ക്ലബ് ഹൗസ് പ്ലാറ്റ്‌ഫോമിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാവ് സന്ദീപ് സേനനാണ് പൂച്ചക്കൊരു മൂക്കുത്തി ടീമിനെ വീണ്ടും ഒരുമിപ്പിച്ചത്. നടന്‍ മധുപാലാണ് സംഭാഷണം നയിച്ചത്.

നടി കീര്‍ത്തി സുരേഷ്, പ്രിയദര്‍ശനൊപ്പം ദീര്‍ഘകാലം സഹസംവിധായകനായിരുന്ന ശ്രീകാന്ത് മുരളി,ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് ജോസ്, വിനീത് കുമാര്‍, ബിനു പപ്പു, തരുണ്‍ മൂര്‍ത്തി, രതീഷ് രവി എന്നിവരും രണ്ട് മണിക്കൂറോളം നീണ്ട സംഭാഷണത്തില്‍ പങ്കാളികളായി.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT