Film Events

മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് റിലീസ് മാറ്റി, കൂടുതല്‍ സിനിമകള്‍ നീട്ടിവെക്കാനൊരുങ്ങുന്നു

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മാറ്റിവച്ചു

ഫെബ്രുവരി നാലിന് റിലീസ് നിശ്ചയിച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മാറ്റിവച്ചു. കൊവിഡ് കേസുകളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ സെക്കന്‍ഡ് ഷോ സാധ്യമാകാത്ത സാഹചര്യവും, നിലവിലെ റിലീസുകള്‍ക്ക് കൊവിഡ് മൂലം ആളുകള്‍ കുറയുന്നതും പരിഗണിച്ചാണ് തീരുമാനം. തിയറ്ററുകള്‍ 9 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകള്‍ക്ക് ഉള്‍പ്പെടെ തിയറ്റര്‍ റിലീസ് സാധിക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. കളക്ഷനെ ഇത് സാരമായി ബാധിക്കും. ദി പ്രീസ്റ്റിന് പുറമേ ഫെബ്രുവരിയില്‍ നിശ്ചയിച്ച കൂടുതല്‍ സിനിമകള്‍ റിലീസ് മാറ്റി വെക്കാന്‍ തയ്യാറെടുക്കുകയാണ്. അമ്പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമേ പ്രദര്‍ശനത്തിന് നിലവില്‍ അനുമതിയുള്ളൂ. പകുതി സീറ്റിലുള്ള പ്രദര്‍ശനത്തിനൊപ്പം സെക്കന്‍ഡ് ഷോ കൂടി നഷ്ടമായാല്‍ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് തിയറ്ററുടമകളുടെ കണക്കുകൂട്ടല്‍.

ദി പ്രീസ്റ്റിന് പുറമേ ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ ഓപ്പറേഷന്‍ ജാവ, കുഞ്ചാക്കോ ബോബന്‍ ചിത്രം മോഹന്‍കുമാര്‍ ഫാന്‍സ്, അജു വര്‍ഗീസിന്റെ സാജന്‍ ബേക്കറി, യുവം, മരട് 357 എന്നീ സിനിമകളാണ് ഫെബ്രുവരി റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്ത ത്രില്ലറാണ് ദി പ്രീസ്റ്റ്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ ബേബി മോണിക്ക, നിഖില വിമല്‍, സാനിയ എന്നിവരുമുണ്ട്. രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മാണം.

Mammootty's The Priest release postponed

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT