മമ്മൂട്ടി 
മമ്മൂട്ടി  
Film Events

മമ്മൂക്കയോട് നസീര്‍ സര്‍ ചോദിച്ചു, എനിക്ക് പകരം വന്ന ആളാണല്ലേ?, അരനൂറ്റാണ്ടിനെക്കുറിച്ച് മമ്മൂട്ടി

മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ സ്‌ക്രീനിനെ ത്രസിപ്പിച്ച് അമ്പതാണ്ട് പിന്നിടുമ്പോള്‍ ആശംസകളുമായി ചലച്ചിത്ര ലോകം. മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രത്തില്‍ നസീറിനൊപ്പമുള്ള സീനിലെ ഡയലോഗ് വിവരിച്ചാണ് മുകേഷിന്റെ കുറിപ്പ്. പ്രേംനസീര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നായക വേഷം ചെയ്ത നടന്‍ മമ്മൂട്ടിയാണെന്നും മലയാളത്തിന്റെ നിത്യഹരിത യുവത്വമാണെന്നും മുകേഷ്.

മുകേഷിന്റെ കുറിപ്പ്

മലയാളസിനിമയിൽമമ്മൂക്കയുടെ അരനൂറ്റാണ്ട് ...

1971 ആഗസ്റ്റ് 6 നാണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തത്... ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരൻ ആയി സെക്കൻഡുകൾ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം.... രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരൻ ആയി... അതിൽ കടത്തു കാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്

"എനിക്ക് പകരം വന്ന ആളാണ് അല്ലേ "

അതെ നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്.... മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന് ആശംസകൾ....

കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. 1973ല്‍ മഹാരാജാസ് കോളജ് പഠനകാലത്തായിരുന്നു ഇത്. സത്യന്‍ അഭിനയിച്ച അവസാന ചിത്രവുമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. പ്രേംനസീര്‍ നായകനായ കാലചക്രം എന്ന സിനിമയിലും പിന്നെ മമ്മൂട്ടി അഭിനയിച്ചു. ചെറുറോളുകളില്‍ നിന്ന് അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടിയെ അടയാളപ്പെടുത്തി സിനിമ എം.ടിയുടെ രചനയില്‍ ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ ആണ്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT