Entertainment

മോദിക്ക് പ്രതിച്ഛായ മുഖ്യം പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി അനുപം ഖേർ

മുംബൈ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ബോളിവുഡ് നടൻ അനുപം ഖേർ മുന്നോട്ട് വന്നത് ചർച്ചയായതിന് പിന്നാലെ വിമർശനങ്ങൾ തിരുത്തി നടൻ.

പണി ചെയ്യുന്നവർക്ക് മാത്രമേ തെറ്റ് പറ്റുകയുള്ളൂ. അല്ലാത്തവർ മറ്റുള്ളവരുടെ ജീവിതത്തിലെ കുറ്റങ്ങൾ പറഞ്ഞ് ജീവിതം അവസാനിപ്പിക്കും എന്നാണ് അനുപം ഖേർ ട്വിറ്ററിൽ എഴുതിയിരിക്കുന്നത്.

കോവിഡ് മഹാമാരിയെ നേരിടുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് അനുപം ഖേർ പറഞ്ഞിരുന്നു. പ്രതിച്ഛായ കെട്ടിപ്പെടുക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് അവർ തിരിച്ചറിയണമെന്നും അനുപം ഖേർ നേരത്തെ പറഞ്ഞിരുന്നു.

രാജ്യത്തെ കോവിഡ് പ്രതിസന്ധി ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ഖേർ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ നിന്ന് ഉയർന്നു വരുന്ന വിമർശനങ്ങൾ പ്രസക്തിയുള്ളതാണെന്നും, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ അറിയണമെന്നും അനുപം ഖേർ കുറ്റപ്പെടുത്തിയിരുന്നു. നദികളിൽ മനുഷ്യരുടെ മൃതദേഹം ഒഴുകുന്ന കാഴ്ചകൾ മനുഷ്യത്വരഹിതമായ വ്യക്തിയെ മാത്രമേ ബാധിക്കാതിരിക്കുകയുള്ളൂവെന്നും കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കായി മറ്റുപാർട്ടികൾ ഇവ ഉപയോഗിക്കുന്നത് ശരിയല്ലെന്നുമുള്ള ഖേറിന്റെ പരാമർശങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

പൊതുവേ മോദി സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു വന്ന നടനാണ് അനുപം ഖേർ. രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കറും മുന്നോട്ടു വന്നിരുന്നു. പ്രതിദിന രോ​ഗികളുടെ എണ്ണം നാലു ലക്ഷം കടക്കുന്നത് വലിയ ഭീതിയാണ് രാജ്യത്തുണ്ടാക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ അപര്യാപ്തമായ വാക്സിൻ പോളിസിക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT