Sports

‘തോല്‍പിക്കാന്‍ ശേഷിയുണ്ട്; ഇന്ത്യയ്‌ക്കെതിരെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് ഷാക്കിബ്

2007 ലോകകപ്പില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വി ഇന്ത്യന്‍ ആരാധകര്‍ മറന്നിട്ടില്ല.

THE CUE

സതാംപ്ടണ്‍ ഏകദിനത്തില്‍ അഫ്ഗാനെ 62 റണ്‍സിന് തോല്‍പിച്ചതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനവുമായി സെമി സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് ബംഗ്ലാദേശ്. അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യയേയും പാകിസ്താനേയും ബംഗ്ല കടുവകള്‍ നേരിടും. ജൂലൈ രണ്ടിനാണ് നീലപ്പടയുമായുള്ള മത്സരം. കോഹ്‌ലിയേയും സംഘത്തേയും തോല്‍പിക്കാന്‍ ശേഷിയുള്ള ടീമാണ് ബംഗ്ലാദേശെന്ന കാര്യത്തില്‍ ഷാക്കിബ് അല്‍ ഹസന് തെല്ലും സംശയമില്ല. ഇന്ത്യയാണ് കിരീട സാധ്യതയുള്ള മികച്ച ടീമെങ്കിലും തങ്ങള്‍ പരമാവധി പുറത്തെടുക്കുമെന്ന് ബംഗ്ല ഓള്‍ റൗണ്ടര്‍ പറഞ്ഞു.

ഇന്ത്യയെ തോല്‍പിക്കാന്‍ ഞങ്ങളുടെ ബെസ്റ്റ് ക്രിക്കറ്റ് പുറത്തെടുക്കണം. അവര്‍ക്ക് കാര്യങ്ങള്‍ കൈയിലാക്കാന്‍ ശേഷിയുള്ള ലോകോത്തര കളിക്കാരുണ്ട്. അവരെ നേരിടാന്‍ വേണ്ടുന്ന ശേഷിയുള്ള ടീമാണ് ബംഗ്ലാദേശ്.
ഷാക്കിബ് അല്‍ ഹസന്‍

476 റണ്‍സ് അടിച്ചുകൂട്ടി ഉജ്ജ്വല ഫോമിലാണ് ഷാക്കിബ് അല്‍ ഹസന്‍. നിലവില്‍ ലോകകപ്പ് ടോപ് സ്‌കോററും ഷാക്കിബ് തന്നെ. അഫ്ഗാനെതിരെ അര്‍ധസെഞ്ചുറി (51) നേടിയ 32കാരന്‍ 10 ഓവര്‍ എറിഞ്ഞ് 29 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളും വീഴ്ത്തി. ഇതോടെ ഒരു ലോകകപ്പ് മത്സരത്തില്‍ അഞ്ച് വിക്കറ്റുകളും ഫിഫ്റ്റിയും നേടുന്ന രണ്ടാമത്തെ കളിക്കാരന്‍ എന്ന ചരിത്രനേട്ടവും ഷാക്കിബിന് സ്വന്തമായി. 2011 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ സമാന നേട്ടം കൈവരിച്ച യുവരാജ് സിങ്ങാണ് ഷാക്കിബിന്റെ മുന്‍ഗാമി.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT