Sports

മെസി ബാഴ്‌സയോട് വിടപറയുന്നു ; കരാര്‍ അവസാനിപ്പിക്കുന്നുവെന്ന് ക്ലബ്ബിന് കത്ത്

ലയണല്‍ മെസി സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ വിടുന്നു. ഇക്കാര്യം അറിയിച്ച് ടീം മാനേജ്‌മെന്റിന് താരം കത്തുനല്‍കി. കരാര്‍ അവസാനിപ്പിക്കുകയാണെന്ന് കത്തില്‍ പറയുന്നു. ഇക്കാര്യം ക്ലബ്ബ് മാനേജ്‌മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ജൂലൈ വരെയാണ് മെസിയുടെ കരാര്‍. എന്നാല്‍ സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ട്. മെസി ഇത് ഉപയോഗപ്പെടുത്തി നേരത്തേ പുറത്തുപോകുന്നുവെന്നാണ് അറിയുന്നത്.

എന്നാല്‍ ഈ നിബന്ധനയുടെ കാലാവധി ഇക്കഴിഞ്ഞ ജൂണ്‍ വരെയായിരുന്നുവെന്നാണ് ക്ലബ്ബിന്റെ വിശദീകരണം. കരാറില്‍ പറയുന്ന കാലയളവ് പൂര്‍ത്തിയാക്കാതെ ക്ലബ്ബ് വിടുകയാണെങ്കില്‍ 70 കോടി യൂറോ താരം ബാഴ്‌സയ്ക്ക് നല്‍കേണ്ടിവരും. ഒരുപക്ഷേ മെസി അടുത്തതായി ചേരാന്‍ പോകുന്ന ക്ലബ്ബായിരിക്കും ഈ തുക നല്‍കുക. മെസി കത്ത് നല്‍കിയതിന് പിന്നാലെ ബാഴ്‌സലോണ ഡയറക്ടര്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നു. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തോമ്യുവിന്റെ രീതികളോടുള്ള വിയോജിപ്പാണ് കരാര്‍ അവസാനിപ്പിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മെസിയെ പിന്‍തുണച്ച് മുന്‍ ബാഴ്‌സലോണ ക്യാപ്റ്റന്‍ കാര്‍ലോസ് പ്യുയോള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മെസി എവിടേക്കായിരിക്കുമെന്നതില്‍ അഭ്യൂഹവും ശക്തമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ് സാധ്യതകളില്‍ മുന്നില്‍. അവരുടെ കോച്ച് ഗ്വാര്‍ഡിയോളയുമായി മെസിക്ക് ദീര്‍ഘകാല ബന്ധമുണ്ട്. കൂടാതെ മെസിയെ ടീമിന്റെ ഭാഗമാക്കാനുള്ള ധനശേഷിയും മാഞ്ചസ്റ്റര്‍ സിറ്റിക്കുണ്ട്. ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര് ഫ്രഞ്ച് പിഎസ്ജിയുടേതുമാണ്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT