Cricket

‘വേദനിപ്പിക്കുന്ന ലോകകപ്പ് തോല്‍വിയിലും മാന്യമായ പെരുമാറ്റം’; സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലാൻഡിന്

THE CUE

ക്രിസ്റ്റഫർ മാർട്ടിൻ- ജെങ്കിൻസ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ന്യൂസിലാൻഡ് ടീമിന്. ലോകകപ്പ് ഫൈനലിലെ വേദനിപ്പിക്കുന്ന തോൽവിക്ക് ശേഷവും കളിക്കാർ പുലർത്തിയ മാന്യമായ പെരുമാറ്റ രീതിയാണ് അവാർഡിനർഹരാക്കിയത്. പുരസ്‌കാരത്തിന് ഏറ്റവും യോഗ്യർ കിവീസ് തന്നെയാണെന്ന് മാർലിബോൺ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് കുമാർ സംഗക്കാര വ്യക്തമാക്കി.

ശക്തമായ ഒരു പോരാട്ടത്തിനൊടുവിൽ ടീമംഗങ്ങളെല്ലാവരും പുറത്തെടുത്ത സ്പോർട്സ്മാൻഷിപ് ടൂർണമെന്റിന് മിഴിവേകി. അവരുടെ പ്രവൃത്തി അംഗീകാരത്തിന് അർഹരാക്കുന്നു.
കുമാർ സംഗക്കാര

ആവേശകരമായ ലോകകപ്പ് ഫൈനൽ സൂപ്പർ ഓവർ വരെ നീണ്ടുപോയിരുന്നു. സൂപ്പർ ഓവറും ടൈ ആയതിനെ തുടർന്ന് ഏറ്റവുമധികം ബൗണ്ടറി നേടിയ ടീമിനെ വിജയിയായി നിശ്ചയിച്ചയിക്കുകയാണുണ്ടായത് .ടീമംഗങ്ങൾക്ക് നിരാശയുണ്ടായിരുന്നെങ്കിലും വിനയപൂർവ്വമായ പെരുമാറ്റവും പ്രതികരണവും കാഴ്ച്ചവച്ച് കെയ്ൻ വില്യംസണിന്റെ ടീം ആരാധക ഹൃദയം കീഴടക്കി.

മുൻ എംസിസി പ്രസിഡന്റും ബിബിസി റേഡിയോയിലെ ടെസ്റ്റ് മാച്ച് സ്പെഷ്യൽ കമന്റേറ്ററുമായിരുന്നു ക്രിസ്റ്റഫർ മാർട്ടിൻ- ജെങ്കിൻസ്. അദ്ദേഹത്തിന്റെ ഓർമയ്ക്കായി 2013ലാണ് ക്രിസ്റ്റഫർ മാർട്ടിൻ- ജെങ്കിൻസ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിന് രൂപം നൽകിയത്. മത്സരത്തിൽ സ്പിരിറ്റ് നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെ പറ്റി പ്രചരിപ്പിക്കുന്നതിൽ താല്പര്യമുള്ളയാളായിരുന്നു ക്രിസ്റ്റഫർ മാർട്ടിൻ- ജെങ്കിൻസ്. വെയ്ൻ മാഡ്‌സെൻ, ലൂക്ക് റൈറ്റ്, ബ്രണ്ടൻ മക്കല്ലം, ടോം ഫെൽ, അന്യ ശ്രുബ്സോളെ, ഡാൻ ബൗസർ, ക്രിസ് എഡ്വാർഡ്സ് എന്നിവരാണ് ഇതിന് മുൻപ് പുരസ്‌കാരം കരസ്ഥമാക്കിയവർ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT