Cricket

‘വേദനിപ്പിക്കുന്ന ലോകകപ്പ് തോല്‍വിയിലും മാന്യമായ പെരുമാറ്റം’; സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലാൻഡിന്

THE CUE

ക്രിസ്റ്റഫർ മാർട്ടിൻ- ജെങ്കിൻസ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ന്യൂസിലാൻഡ് ടീമിന്. ലോകകപ്പ് ഫൈനലിലെ വേദനിപ്പിക്കുന്ന തോൽവിക്ക് ശേഷവും കളിക്കാർ പുലർത്തിയ മാന്യമായ പെരുമാറ്റ രീതിയാണ് അവാർഡിനർഹരാക്കിയത്. പുരസ്‌കാരത്തിന് ഏറ്റവും യോഗ്യർ കിവീസ് തന്നെയാണെന്ന് മാർലിബോൺ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് കുമാർ സംഗക്കാര വ്യക്തമാക്കി.

ശക്തമായ ഒരു പോരാട്ടത്തിനൊടുവിൽ ടീമംഗങ്ങളെല്ലാവരും പുറത്തെടുത്ത സ്പോർട്സ്മാൻഷിപ് ടൂർണമെന്റിന് മിഴിവേകി. അവരുടെ പ്രവൃത്തി അംഗീകാരത്തിന് അർഹരാക്കുന്നു.
കുമാർ സംഗക്കാര

ആവേശകരമായ ലോകകപ്പ് ഫൈനൽ സൂപ്പർ ഓവർ വരെ നീണ്ടുപോയിരുന്നു. സൂപ്പർ ഓവറും ടൈ ആയതിനെ തുടർന്ന് ഏറ്റവുമധികം ബൗണ്ടറി നേടിയ ടീമിനെ വിജയിയായി നിശ്ചയിച്ചയിക്കുകയാണുണ്ടായത് .ടീമംഗങ്ങൾക്ക് നിരാശയുണ്ടായിരുന്നെങ്കിലും വിനയപൂർവ്വമായ പെരുമാറ്റവും പ്രതികരണവും കാഴ്ച്ചവച്ച് കെയ്ൻ വില്യംസണിന്റെ ടീം ആരാധക ഹൃദയം കീഴടക്കി.

മുൻ എംസിസി പ്രസിഡന്റും ബിബിസി റേഡിയോയിലെ ടെസ്റ്റ് മാച്ച് സ്പെഷ്യൽ കമന്റേറ്ററുമായിരുന്നു ക്രിസ്റ്റഫർ മാർട്ടിൻ- ജെങ്കിൻസ്. അദ്ദേഹത്തിന്റെ ഓർമയ്ക്കായി 2013ലാണ് ക്രിസ്റ്റഫർ മാർട്ടിൻ- ജെങ്കിൻസ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിന് രൂപം നൽകിയത്. മത്സരത്തിൽ സ്പിരിറ്റ് നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെ പറ്റി പ്രചരിപ്പിക്കുന്നതിൽ താല്പര്യമുള്ളയാളായിരുന്നു ക്രിസ്റ്റഫർ മാർട്ടിൻ- ജെങ്കിൻസ്. വെയ്ൻ മാഡ്‌സെൻ, ലൂക്ക് റൈറ്റ്, ബ്രണ്ടൻ മക്കല്ലം, ടോം ഫെൽ, അന്യ ശ്രുബ്സോളെ, ഡാൻ ബൗസർ, ക്രിസ് എഡ്വാർഡ്സ് എന്നിവരാണ് ഇതിന് മുൻപ് പുരസ്‌കാരം കരസ്ഥമാക്കിയവർ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT