Gulf

ജലഘോഷയാത്രയും കലാവിരുന്നും, ഓണപ്പൂരം ഒക്ടോബർ 9 ന്

ഓണവും പൂരവും ഒരുമിക്കുന്ന ദൃശ്യവിരുന്ന് 'ഓണപ്പൂര'ത്തിന് ഒക്ടോബർ 9 ന് ദുബായ് ഐലന്‍റിലെ സൂക് അല്‍ മർഫ വേദിയാകും. കേരളത്തിന്‍റെ വ്യത്യസ്ത കലാരൂപങ്ങള്‍ക്കൊപ്പം 300 ഓളം പേർ പങ്കുചേരുന്ന ജലഘോഷയാത്രയാണ് ഓണപ്പൂരത്തിന്‍റെ പ്രധാന ആകർഷണം.ആട്ടം കലാസമിതിയും ചെമ്മീൻ ബാൻഡും ചേർന്നൊരുക്കുന്ന 33 കലാകാരന്മാരുടെ ചെണ്ട ഫ്യൂഷനും ഓണപ്പൂരത്തിന്‍റെ ഭാഗമായി അരങ്ങേറും.

രാവിലെ 9നു ആരംഭിക്കുന്ന ഓണാഘോഷത്തിന്‍റെ ഭാഗമായി അത്തപ്പൂക്കളം -പായസ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓണപാട്ട്, വടംവലി, ഉറിയടി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 2000 പേർക്കുള്ള സദ്യയും ഓണപ്പൂരത്തില്‍ ഒരുക്കിയിട്ടുണ്ട്.സൂക് അൽ മർഫയിലെ അതിമനോഹര വേദി ആഘോഷരാവിനു മാറ്റുകൂട്ടുമെന്ന് ഓണപ്പൂരത്തിന്‍റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാനായി വിളിച്ച വാർത്താസമ്മേളത്തില്‍ സംഘാടകർ പറഞ്ഞു.ഒരുമയുടെ സന്ദേശവുമായി നൂറുപേർ ചേർന്നൊരുക്കുന്ന മെഗാ അത്തപ്പൂക്കളവും ഒരുങ്ങും.

പ്രശസ്ത കലാസംവിധായകന്‍ ബാവയാണ്   5000 ത്തോളം ആളുകൾ പങ്കെടുക്കുന്ന ആഘോഷത്തിനുളള വേദി ഒരുക്കിയിരിക്കുന്നത്.മേക്കർസ് മീഡിയയുടെ ബാനറിൽ എംഇഎസ് സി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അലൂമ്നിയും ഇന്‍റർനാഷണല്‍ പ്രൊമോട്ടർസ് അസോസിയേഷനും ചേർന്നാണ് ഓണപ്പൂരം 2022 സംഘടിപ്പിക്കുന്നത്.ആഘോഷത്തിന്‍റെ പ്രവേശന ടിക്കറ്റ് ഓൺലൈൻ പ്ലാറ്റഫോമായ ക്യു ടിക്കറ്റ്സില്‍ ഉടനെ ലഭ്യമാകും.

സൂഖ് അല്‍ മർഫ ഡയറക്ടർ അനൂപ് ഗോപാല്‍, ജനറല്‍ മാനേജർ മുവാത് അല്‍ റഈസ്, ഐപിഎ ഫൗണ്ടർ എകെ ഫൈസല്‍,വൈസ് ചെയർമാന്‍ തങ്കച്ചന്‍, എക്സിക്യൂട്ടീവ് മെമ്പർ ബിബി ജോണ്‍, എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് അലൂമ്നി അനീഷ് അന്‍സാരി, സക്കറിയ,മേക്കേഴ്സ് മീഡിയയില്‍ നിന്നും സ്വവാബ് അലി, ഷീബ ഷിബിന്‍ സുല്‍ത്താന്‍ എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT