Global

‘കാലാവസ്ഥയ്ക്ക് വേണ്ടത് അവാര്‍ഡുകളല്ല’; പരിസ്ഥിതി പുരസ്‌കാരം നിഷേധിച്ച് ഗ്രെറ്റ തുന്‍ബര്‍ഗ്

THE CUE

കാലാവസ്ഥ മാറ്റത്തിനെതിരായ മുന്നേറ്റത്തിന് വേണ്ടത് പുരസ്‌കാരങ്ങളല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. സ്വീഡിഷ് പരിസ്ഥിതി പുരസ്‌കാരമായ നോര്‍ഡിക് കൗണ്‍സില്‍ പ്രൈസ് നിരസിച്ചുകൊണ്ടാണ് 16കാരിയായ ഗ്രെറ്റയുടെ പ്രസ്താവന. സ്വീഡനിലെ സ്റ്റോക്ഹോമില്‍ നടന്ന റീജിയണല്‍ ഇന്റര്‍ പാര്‍ലമെന്ററി നോര്‍ഡിക് കൗണ്‍സില്‍ പുരസ്‌കാര ചടങ്ങില്‍ ഗ്രെറ്റയുടെ പ്രസ്താവന സഹപ്രവര്‍ത്തകര്‍ വായിച്ചുകേള്‍പ്പിച്ചു.

കാലാവസ്ഥ വ്യതിയാനത്തിനെതിരായ മുന്നേറ്റത്തിന് പുരസ്‌കാരങ്ങളുടെ ആവശ്യമില്ല .
ഗ്രെറ്റ തുന്‍ബര്‍ഗ്

ഭരണകര്‍ത്താക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഗവേഷണങ്ങളില്‍ പറയുന്നത് മനസിലാക്കുകയാണ് ചെയ്യേണ്ടതെന്ന് തുന്‍ബര്‍ഗിനെ ഉദ്ധരിച്ചുകൊണ്ട് സോഫിയ, ഇസബല്ല എന്നിവര്‍ ചൂണ്ടിക്കാട്ടി. സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്് ഗ്രെറ്റ. കഴിഞ്ഞ വര്‍ഷം മറ്റൊരു പുരസ്‌കാരവും ഗ്രെറ്റ നിരസിച്ചിരുന്നു. അവാര്‍ഡ് സ്വീകരിക്കാന്‍ നടത്തേണ്ട വിമാനയാത്ര വായുമലിനീകരണത്തിന് കാരണമാകുമെന്ന് പറഞ്ഞായിരുന്നു അത്.

കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ രാജ്യാന്തര തലത്തില്‍ പരിസ്ഥിതി സംരക്ഷണ ഇടപെല്‍ ശക്തമാക്കേണ്ടതുണ്ടെന്നാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ അവിടെ ഗ്രേറ്റ സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. അടിയന്തര നടപടികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു പ്രതിഷേധത്തിലൂടെ ഉന്നമിട്ടിരുന്നത്. വെള്ളിയാഴ്ചകളില്‍ സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സമരം ഇരുന്നാണ് ഗ്രേറ്റ ലോക ശ്രദ്ധയാകര്‍ഷിച്ചത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷം സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT