Opinion

ഈ നോവൽ അതിജീവിക്കും; 'മാസ്റ്റർപീസി"നെക്കുറിച്ച് സജയ് കെ.വി.

ഇപ്പോഴിതാ, ഫ്രാൻസിസ് നൊറോണയുടെ 'മാസ്റ്റർപീസ്' എന്ന നോവലിലെ സാഹിത്യകാരവിമർശം അപ്പേരിലറിയപ്പെടുന്ന ആരെയോ പ്രകോപിപ്പിച്ചിരിക്കുന്നു. അയാളുടെ വിഷഗ്രന്ഥിയിലാണ് ചവിട്ടേറ്റത്. ഫ്രാൻസിസ് നൊറോണയുടെ മാസ്റ്റർപീസ് നോവലിന് അവതരിക എഴുതിയ സജയ് കെ.വി എഴുതുന്നു.

'ഒരു മഹാകവി പോലും, ഒരു മഹാകപി പോലും

പെരുമ ഭാവിച്ചു ചൊറിഞ്ഞിരിപ്പൂ !'

മഹാകവി വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്ക'ലിലെ വരികളാണ്. ആത്മപരിഹാസത്തിലൂടെ എഴുത്തുകാരൻ സ്വയം അഭിമുഖീകരിക്കുന്ന മലയാളകവിതയിലെ അനന്യസന്ദർഭം. ചങ്ങമ്പുഴയുടെ 'പാടുന്ന പിശാചി'ലുമുണ്ടായിരുന്നു സറ്റയറിന്റെ, ഇത്തരം വേതാളകേളികൾ. 'പ്രാകൃതനാണ് സാഹിത്യകാരൻ' എന്ന് വൈലോപ്പിള്ളിയും 'സാഹിത്യകാരന്മാർ, സാഹിത്യകാരന്മാർ, സാഹസികന്മാർ, ഭയങ്കരന്മാർ !' എന്ന് ചങ്ങമ്പുഴയും എഴുതിയത്, സാഹിത്യകാരൻ എന്ന ബഹുവചനരൂപിയായ ഏകവചനത്തെ മുൻനിർത്തിയാണ്. അതിൽ നിന്ന് സ്വയം ഒഴിഞ്ഞു നിൽക്കാനും അവർ ശ്രമിച്ചിട്ടില്ല. മികച്ച കുമ്പസാരകവന(Confessional poetry)ങ്ങൾ കൂടിയാണ് , 'കുടിയൊഴിക്ക'ലും' പാടുന്ന പിശാ'ചും.

ഇപ്പോഴിതാ, ഫ്രാൻസിസ് നൊറോണയുടെ 'മാസ്റ്റർപീസ്' എന്ന നോവലിലെ സാഹിത്യകാരവിമർശം അപ്പേരിലറിയപ്പെടുന്ന ആരെയോ പ്രകോപിപ്പിച്ചിരിക്കുന്നു. അയാളുടെ വിഷഗ്രന്ഥിയിലാണ് ചവിട്ടേറ്റത് എന്നും വ്യക്തമായിക്കഴിഞ്ഞു. സർപ്പസന്തതികളുടെ കുലമായി നമ്മുടെ സാഹിത്യലോകം മാറിക്കഴിഞ്ഞു എന്നാണിതു സൂചിപ്പിക്കുന്നത്. ഇതിനെതിരായ സർഗ്ഗാത്മകപ്രതികരണമാകുന്നു നൊറോണയുടെ മേൽപ്പരാമർശിച്ച നോവൽ.

പരിവേഷം നഷ്ടപ്പെട്ട കവിയെപ്പറ്റി ബോദലേറുടെ ഒരു കവിതയുണ്ട്- 'തെരുവിലൂടെ, നാനാദിക്കിൽ നിന്നും കടന്നാക്രമിക്കുന്ന മരണത്തിന്റെയും ചലിക്കുന്ന അവ്യവസ്ഥയുടെയും നടുവിലൂടെ, ചേറു ചവിട്ടി പാഞ്ഞുപോകുമ്പോൾ, പൊടുന്നനേ, എന്റെ ശിരസ്സിനെച്ചൂഴുന്ന പരിവേഷം ചേറ്റിൽ വീണു പോയി.' അതിൽ അഭിമാനിക്കുകയാണ് , പരിതപിക്കുകയല്ല, ചെയ്യുന്നത് അയാൾ.

ഇത്രമാത്രമേ നൊറോണയും ചെയ്യുന്നുള്ളൂ. പരിവേഷനഷ്ടം സംഭവിച്ച എഴുത്താളന്റെ ഹീനദിഗംബരരൂപം, ഒരു പ്രദർശനശാലയിലെന്നോണം, കാഴ്ച്ചപ്പെടുകയാണ് 'മാസ്റ്റർപീസ്' എന്ന നോവലിൽ . അരോചകികൾ ആക്രമിക്കുകയോ അവഗണിക്കുകയോ ചെയ്താലും ഈ നോവൽ അതിജീവിക്കും; നാം അകപ്പെട്ട കാലത്തിന്റെയും ലോകത്തിന്റെയും ഒരു മികച്ച, സാംസ്കാരികരേഖ എന്ന നിലയിൽ.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT