Opinion

ഗൗരിയമ്മ ആവര്‍ത്തിക്കുമ്പോള്‍

ഒരു വ്യക്തി എതിര്‍ത്താല്‍ മാത്രം ഒരു തീരുമാനവും ഉണ്ടാകില്ല. ഒരു നിലപാടാണ് തീരുമാനമാകുന്നത്. ആണ്‍ രാഷ്ട്രീയത്തിന്റെ ഈ പെണ്‍വെട്ട് എന്നെ ദുഃഖിപ്പിക്കുന്നു.

മൂന്ന് സ്ത്രീകള്‍ ചരിത്രത്തില്‍ ആദ്യമായി ഒരു കേരള മന്ത്രിസഭയില്‍ ഉണ്ടാകാന്‍ പോകുന്നു എന്ന അറിവ് ആഹ്ലാദഭരിതമാണ്. ആര്‍. ബിന്ദുവിനും വീണാ ജോര്‍ജ്ജിനും ജെ. ചിഞ്ചുറാണിക്കും അഭിവാദ്യങ്ങള്‍. എന്നാല്‍ ഈ ആഹ്ലാദത്തിന്റെ നിറം കെടുത്തുന്നു ശൈലജ ടീച്ചര്‍ക്ക് വീണ്ടും ഒരവസരം കൊടുക്കാതിരുന്ന തീരുമാനം. അതെന്നെ തളര്‍ത്തുന്നു. ഒരു സ്ത്രീ രാഷ്ട്രീയ നേതാവായും ഭരണാധികാരിയായും ആവിര്‍ഭവിക്കാനുള്ള സാധ്യതക്ക് അത് തടയിടുന്നു.

ഏത് തിരഞ്ഞെടുപ്പിലും ആരെ തിരഞ്ഞെടുക്കണം എന്നത് ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ തീരുമാനമാണ്. എന്നാല്‍ ആരു ഭരിക്കണം എന്നത് ജനങ്ങളുടെ തിരഞ്ഞെടുപ്പല്ല,ആര് മന്ത്രിയാകണം എന്നത് അതത് പാര്‍ട്ടികളുടെ മാത്രം തിരഞ്ഞെടുപ്പാണ്. ആ നിലക്ക് കേരളത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച ശൈലജ ടീച്ചറെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയത് ഭരിക്കുന്ന മുന്നണിയുടെ പ്രധാന പാര്‍ട്ടിയുടെ മാത്രം തിരഞ്ഞെടുപ്പാണ് . എന്നാല്‍ ഒരു സ്ത്രീ എന്ന നിലക്ക് കേരളത്തെ ഭരിക്കുന്ന മന്ത്രിമാര്‍ ആരാകണം എന്നതിനെക്കിച്ച് ആഗ്രഹിക്കുക എന്നത് എന്റെ അവകാശമാണ്. ആ നിലക്ക് ശൈലജ ടീച്ചറെ മാറ്റി നിര്‍ത്തിയത് ചതിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതീകമായേ എനിക്ക് കാണാനാവുളളൂ.

നേരത്തെ കേരള ചരിത്രം കണ്ട ഏറ്റവും വലിയ പെണ്‍പോരാളികളിലൊരാളും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായ കെ.ആര്‍.ഗൗരിയമ്മയില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനം തട്ടിത്തെറിപ്പിക്കപ്പെട്ടത് പോലുള്ള ഒരു സംഭവം. അത് ആണ്‍ രാഷ്ട്രീയത്തിന്റെ ചരിത്രപരമായ ഒരു ചതിയായി ഞാന്‍ മനസ്സിലാക്കുന്നു. ഏതെങ്കിലും ഒരു വ്യക്തിയെടുത്ത തെറ്റായ തീരുമാനമല്ല അത്. കൂട്ടായ തെറ്റായ തീരുമാനം. ഏതെങ്കിലും ഒരു വ്യക്തി എതിര്‍ത്താല്‍ മാത്രം ഒരു തീരുമാനവും ഉണ്ടാകില്ല. ഒരു നിലപാടാണ് തീരുമാനമാകുന്നത്. ആണ്‍ രാഷ്ട്രീയത്തിന്റെ ഈ പെണ്‍വെട്ട് എന്നെ ദുഃഖിപ്പിക്കുന്നു.

എന്നാല്‍ സി.പി.എം പോളിറ്റ് ബ്യൂറോയില്‍ ബൃന്ദ കാരാട്ടും സീതാറാം യെച്ചൂരിയും ഈ തീരുമാനത്തോട് വിയോജിക്കുന്നു എന്ന വാര്‍ത്ത ഈ ലോകം അത്രമേല്‍ ഇരുളടഞ്ഞതല്ലെന്ന പ്രത്യാശ നല്‍കുന്നു. ഇത്തിരി ഇടം ഒരു സ്ത്രീയ്ക്ക് ഉണ്ടാക്കിയെടുക്കാന്‍ ആണത്തങ്ങളേക്കാള്‍ എത്ര ഇരട്ടി ഊര്‍ജ്ജമാണ് പെണ്ണുങ്ങള്‍ക്ക് വേണ്ടതെന്നു് മനസ്സിലാക്കാന്‍ നമ്മുടെ ആണത്തങ്ങള്‍ക്ക് വേണ്ടി വരും എന്നാലോചിക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തിന്റെ ട്രാക്ക് റിക്കോഡ് എന്നെ നാണം കെടുത്തുന്നു.

ദയനീയം, പരമ ദയനീയം നിശബ്ദരായ എന്റെ പ്രിയ സഖാക്കളേ . പഠിച്ചില്ലല്ലോ സോവിയറ്റ് യൂണിയനും ഈസ്റ്റ് യൂറോപ്പും ബംഗാളും ത്രിപുരയും ഒക്കെ കെട്ടടങ്ങിയിട്ടും . കഷ്ടം. വിവേകമുണ്ടാകട്ടെ ഭാവിയില്‍ എന്ന് പ്രത്യാശിക്കുന്നു .

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT