News n Views

പൗരത്വനിയമം: മേഘാലയക്ക് ഐഎല്‍പി നല്‍കിയേക്കും; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്ന് അമിത് ഷാ

THE CUE

പൗരത്വനിയമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെ നിലപാട് മയപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പൗരത്വനിയമത്തേക്കുറിച്ചുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വ്യവസ്ഥ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അമിത് ഷാ ഉറപ്പുനല്‍കിയിരിക്കുന്നത്. പൗരത്വനിയമത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പല തരത്തിലുള്ള ആശങ്കയമുണ്ടെന്ന് മനസിലാക്കുന്നു. മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറാണ്. ക്രിസ്മസിന് ശേഷം വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്നും അമിത് ഷാ മേഘാലയയില്‍ നിന്നുള്ള നേതാക്കളെ അറിയിച്ചു.

ഐഎല്‍പി വ്യവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പൗരത്വ നിയമം ബാധകമല്ല. അഭയാര്‍ത്ഥികള്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ അഭയം ലഭിക്കില്ല.

അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ മണിപ്പൂരിന് കൂടി ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടാണ് മണിപ്പൂരിന് ഐഎല്‍പി (പ്രത്യേക അനുമതിയോടെ മാത്രം സന്ദര്‍ശനം) നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ഐഎല്‍പി തങ്ങളുടെ സംസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് മേഘാലയയുടെ ആവശ്യം. കൂടുതല്‍ പ്രദേശങ്ങളും സംരക്ഷിത മേഖലകളാണെങ്കിലും മേഘാലയയിലെ ഷില്ലോങ്ങ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഈ പരിധിയില്‍ വന്നിരുന്നില്ല. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഷില്ലോങ്ങില്‍ കനത്ത പ്രതിഷേധം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മേഘാലയ തലസ്ഥാനത്ത് നടന്ന റാലിയില്‍ 15,000ല്‍ അധികം ആളുകളാണ് പങ്കെടുത്തത്.

മേഘാലയയേയും ഉള്‍പ്പെടുത്തുന്നതോടെ ഐല്‍പി വ്യവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചാകും. ഐഎല്‍പി വിരുദ്ധ നിലപാടാണ് ബിജെപി ഇത്രയും നാള്‍ സ്വീകരിച്ചുപോന്നിരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമായതിനേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്മാറ്റം. നിലവില്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ദേശീയ പൗരത്വ നിയമം പ്രയോഗിക്കപ്പെടില്ല. ഇതോടെ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രഭൂരിപക്ഷ സ്വയംഭരണ മേഖലകള്‍ പൗരത്വനിയമത്തില്‍ നിന്നും മുന്‍പ് തന്നെ ഒഴിവായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT