News n Views

ലിസ വെയ്‌സ തിരുവനന്തപുരത്ത് എത്തിയത് മാര്‍ച്ച് 7 ന്; ജര്‍മ്മന്‍ യുവതിയെക്കുറിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും വിവരമില്ല 

THE CUE

മാര്‍ച്ച് 7 ന് കേരളത്തിലെത്തിയ ജര്‍മ്മന്‍ യുവതി ലിസ വെയ്‌സയെ കാണാനില്ലെന്ന് പരാതി. ഇവരുടെ മാതാവ് ജര്‍മ്മന്‍ കോണ്‍സലേറ്റില്‍ നല്‍കിയ പരാതി ഡിജിപി ലോക്‌നാഥ് ബഹറയ്ക്ക് ലഭിക്കുകയായിരുന്നു. സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 31 കാരിയായ ലിസ വെയ്‌സ മാര്‍ച്ച് 5 നാണ് ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ കേരളത്തിലെത്തിയശേഷം യാതൊരു വിവരവുമില്ലെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു.മാര്‍ച്ച് 7 ന് യുവതി തിരുവനന്തപുരത്ത് വിമാനമിറങ്ങിയതായി വ്യക്തമായിട്ടുണ്ട്.

ഇവിടെ നിന്ന് ഇരുചക്രവാഹനത്തില്‍ പുറത്തേക്ക് പോയെന്നും വിവരമുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള ഇവരുടെ യാത്രകളെപ്പറ്റി വിവരമില്ല. യുകെ പൗരനായ മുഹമ്മദ് അലി എന്നൊരാള്‍ ലിസയുടെ കൂടെയുണ്ടായിരുന്നു.എന്നാല്‍ ഇയാള്‍ മാര്‍ച്ച് 15 ന് തിരികെ പോയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം അമൃതപുരി ലക്ഷ്യമാക്കിയാണ് ഇവര്‍ എത്തിയതെന്നാണ് സൂചന. ഇവരുടെ യാത്രാരേഖകളില്‍ ഇത്തരത്തില്‍ പരാമര്‍ശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

അതിനാല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. എന്നാല്‍ ഇവിടെയെത്തിയിട്ടില്ലെന്നാണ് പൊലീസിന് ലഭ്യമായ വിവരം. കഴിഞ്ഞ വര്‍ഷം കോവളത്തെത്തിയ ലാത്വിയന്‍ യുവതിയെ കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് ജര്‍മ്മന്‍ യുവതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT