News n Views

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ്,അനുമതി തേടിയെന്ന് കോടതിയില്‍ 

THE CUE

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കില്‍ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. അറസ്റ്റിലായ പ്രതികളുടെ ജാമ്യ ഹര്‍ജിക്കെതിരെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. മുന്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ അനുമതിയാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതിക്കായി കാത്തിരിക്കുകയാണെന്നും വിജിലന്‍സ് വിശദീകരിക്കുന്നു.

കരാറുകാരന് മുന്‍കൂറായി 8.25 കോടി രൂപ നല്‍കിയതിലാണ് മുന്‍ മന്ത്രിയുടെ പങ്ക് അന്വേഷിക്കേണ്ടതെന്നാണ് വിജിലന്‍സ് പരാമര്‍ശിക്കുന്നത്. 8.25 കോടി കരാറുകാരന് നിസ്സാര പലിശയ്ക്കാണ് നല്‍കിയെന്ന് വിജിലന്‍സ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. 7% പലിശ നിശ്ചയിച്ചാണ് മുന്‍കൂറായി പണം നല്‍കിയത്. കരാറുകാരന്‍ പുറമെ നിന്ന് വായ്പയെടുക്കുകയായിരുന്നെങ്കില്‍ 14 % പലിശ നല്‍കേണ്ടി വന്നേനെയെന്നും വിജിലന്‍സ് കോടതിയില്‍ ധരിപ്പിച്ചിരുന്നു. ഒരു കേസില്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഒരാള്‍ക്കെതിരെ അന്വേഷണവും അറസ്റ്റും വേണമെങ്കില്‍ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ടെന്നാണ് ചട്ടം.

ഇതിനായി സര്‍ക്കാരിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നാണ് വിജിലന്‍സ് കോടതിയില്‍ പറഞ്ഞത്.മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, ആര്‍ഡിഎസ് പ്രൊജക്റ്റ്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയല്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എം ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്. ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT