News n Views

തോക്കുകളുമേന്തി ബിജെപി എംഎല്‍എയുടെ ‘തമന്‍ചേ പേ ഡിസ്‌കോ’; മോശം പെരുമാറ്റത്തിന് നടപടി നേരിടുന്നയാളില്‍ നിന്ന് അടുത്തത്

THE CUE

പലതരം തോക്കുകളേന്തി ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെയ്ക്കുന്ന ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എയുടെ ദൃശ്യങ്ങള്‍ വൈറല്‍. പ്രണവ് സിംഗ് ചാംപ്യന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അച്ചടക്കരാഹിത്യത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും പേരില്‍ സസ്‌പെന്‍ഷനില്‍ തുടരുന്ന എംഎല്‍എയില്‍ നിന്നാണ് വീണ്ടും വഴിവിട്ട പ്രകടനങ്ങള്‍. ചുവടുവെയ്ക്കലിനിടെ ഇദ്ദേഹത്തിന്റെ മോശം ഭാഷയിലുള്ള സംസാരവും വീഡിയോയില്‍ വ്യക്തമാണ്. കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയത് ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്.

ഇദ്ദേഹത്തിന്റെ അനുയായികളെയും വീഡിയോയില്‍ കാണാം. നാലുതരം തോക്കുകള്‍ മാറിമാറി കയ്യില്‍ ഉയര്‍ത്തിയാണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്. സമാന രീതിയില്‍ തോക്കുകള്‍ ഏന്തിയുള്ള ബോളിവുഡ് ഗാനങ്ങളെ അനുകരിച്ചാണ് ചുവടുവെച്ച്. ഇതേരീതിയിലുള്ള 'തമന്‍ചേ പേ ഡിസ്‌കോ' എന്ന ഗാനത്തെയടക്കം പിന്‍പറ്റിയായിരുന്നു പ്രകടനം. ഉത്തരാഖണ്ഡില്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്ക് ഇത്തരത്തില്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഒപ്പമുള്ളവരില്‍ ഒരാള്‍ ചോദിക്കുന്നത് വീഡിയോയിലുണ്ട്. ഉത്തരാഖണ്ഡില്‍ മാത്രമല്ല, ഇന്ത്യയില്‍ ഒരാള്‍ക്കും ചെയ്യാനാകില്ലെന്നാണ് ഇതിനുള്ള പ്രണവ് സിംഗിന്റെ മറുപടി.

മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്യുന്ന പ്രണവ് സിംഗിന്റെ വീഡിയോ കുറച്ചുനാളുകള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇയാള്‍ക്കെതിരെ ഡല്‍ഹി ചാണക്യപുരി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഇതേതുടര്‍ന്നാണ് ജൂണ്‍ 22 ന് ഇദ്ദേഹത്തെ മൂന്ന് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. ഉത്തരാഖണ്ഡ് ബിജെപി അദ്ധയ്ക്ഷന്‍ നരേഷ് ബന്‍സാലിന്റേതായിരുന്നു നടപടി.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT