The Cue Impact

സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ സ്‌ക്രീനിങ് പുനരാരംഭിക്കാന്‍ തീരുമാനം; കുട്ടികളുടെ പരിശോധന നിര്‍ബന്ധമാക്കും

സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ സ്‌ക്രീനിങ് പുനരാരംഭിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വയനാട്ടിലും അട്ടപ്പാടിയിലുമാണ് പരിശോധന. വയനാട്ടിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സിക്കിള്‍സെല്‍ അനീമിയ രോഗികളെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്നത് ദ ക്യു റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളുടെ സ്്ക്രീനിങ് നിര്‍ബന്ധമായും നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌ക്രീനിങ് നടത്തുന്നതിനായി താല്‍ക്കാലിക കെട്ടിടങ്ങള്‍ സജ്ജമാക്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സിക്കിള്‍സെല്‍ അനീമിയ രോഗികളുള്ളത് വയനാട്ടിലാണ്. 2014ലാണ് കോളനികള്‍ കേന്ദ്രീകരിച്ച് അവസാനമായി സക്രീനിങ് നടന്നത്. അന്ന് 936 പേരെ രോഗബാധിതരായി കണ്ടെത്തി. ഇതില്‍ 62 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കോവിഡ് ബാധിച്ചും സിക്കിള്‍സെല്‍ അനീമിയ ബാധിതര്‍ മരിച്ചിരുന്നു.

സ്‌ക്രീനിങ് നടക്കാത്തതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗബാധിതര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ലക്ഷണങ്ങളുമായി വരുന്നവരെയും ഗര്‍ഭിണികളെയുമാണ് ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ വരെ സ്‌ക്രീനിങ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT