News n Views

മരട്: ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ ശകാരം; ‘പ്രളയത്തില്‍ എത്ര പേര്‍ മരിച്ചെന്ന് അറിയില്ലേ’

THE CUE

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ എത്ര സമയം വേണമെന്ന് ചീഫ് സെക്രട്ടറിയോട് സുപ്രീംകോടതി. പ്രളയത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് അറിയില്ലെയെന്നും കോടതി ചോദിച്ചു. കേസില്‍ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോടതി വിമര്‍ശിച്ചു. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന കേസില്‍ ചീഫ് സെക്രട്ടറി നേരിട്ട് വിശദീകരണം നല്‍കി. ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ്. അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ മൂന്ന് മാസത്തെ സമയം വേണമെന്ന് ചീഫ് സെക്രട്ടറി സംസ്ഥാന സര്‍ക്കാറിന് വേണ്ടി ആവശ്യപ്പെട്ടു. അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. ദുരന്തമുണ്ടായാല്‍ അദ്യം മരിക്കുക നാല് ഫ്‌ളാറ്റുകളിലുള്ളവരായിരുക്കുമെന്ന് കോടതി പറഞ്ഞു. മൊത്തം തീരദേശ നിര്‍മ്മാണങ്ങളെക്കുറിച്ച് പഠിക്കുമെന്നും അറിയിച്ചു.

ഈ മാസം 20നുള്ളില്‍ പൊളിച്ച് മാറ്റണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. 343 ഫ്‌ളാറ്റുകളാണ് പൊളിച്ച് മാറ്റേണ്ടത്. ചെന്നൈ ഐ ഐ ടിയുടെ റിപ്പോര്‍ട്ടില്‍ പാരിസ്ഥിതിക പഠനം നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച സത്യവാങ്മൂലം കോടതി പരിശോധിച്ചു. ഫ്‌ളാറ്റ് പൊളിക്കുമെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നുമാണ് സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചിരുന്നു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതും പൊളിച്ച് മാറ്റാനുള്ള ടെണ്ടര്‍ വിളിച്ചതുമാണ് ഇതുവരെയുണ്ടായ നടപടികള്‍.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT