Special Report

ഫ്‌ളാറ്റ് പൊളിക്കല്‍ ഊരാക്കുടുക്കാകുമ്പോഴും തീരദേശ പരിപാലന അതോറിറ്റി നിലവിലില്ല; സര്‍ക്കാരിന് ഗുരുതര വീഴ്ച

എ പി ഭവിത

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ പ്രതിസന്ധി തുടരുമ്പോഴും സംസ്ഥാനത്ത് തീരദേശ പരിപാലന അതോറിറ്റി നിലിവിലില്ല. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതെന്ന അതോറിറ്റിയുടെ കണ്ടെത്തലിലായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജൂണ്‍ മാസത്തില്‍ കാലാവധി കഴിഞ്ഞ അതോറിറ്റി മൂന്ന് മാസത്തിന് ശേഷവും പുനസംഘടിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച. മെമ്പര്‍ സെക്രട്ടറി ഡോക്ടര്‍ വീണ മാധവനുള്‍പ്പെടെ പതിനാല് അംഗങ്ങളായിരുന്നു അതോറിറ്റിയില്‍ ഉണ്ടായിരുന്നത്.

അതോറിറ്റി പുനസംഘടിപ്പിക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കണം. പട്ടികയിലുള്ളവരെ കുറിച്ചുള്ള അന്വേഷണം നടത്തിയതിന് ശേഷം അംഗീകാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്ന് മാസം വരെ എടുക്കും.

2016ല്‍ പുനസംഘടിപ്പിച്ച അതോറിറ്റിയുടെ കാലാവധിയാണ് ഈ വര്‍ഷം ജൂണ്‍ ഏഴിന് പൂര്‍ത്തിയായത്. മറ്റ് സംസ്ഥാനങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കേന്ദ്രത്തിന് പട്ടിക നല്‍കി. കേരളം ശുപാര്‍ശ നല്‍കാത്തതാണ് പുനസംഘടന വൈകാന്‍ കാരണം.

14 അംഗങ്ങളാണ് അതോറിറ്റിയിലുണ്ടാത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ സമുദ്രം, ഫിഷറീസ്, റവന്യു, വ്യവസായം, കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവരും അതോറിറ്റിയിലുണ്ടാകും.

സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളിലെ നിര്‍മ്മാണങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കേണ്ടത് കേരള തീരദേശ പരിവാലന അതോറിറ്റിയാണ്.പുനസംഘിടിപ്പിക്കാത്തതിനാല്‍ ബില്‍ഡിംഗ് പ്ലാനുകള്‍ ഉള്‍പ്പെടെ അംഗീകാരം ലഭിക്കുന്നില്ല. പുതിയ അതോറിറ്റി രൂപീകരിക്കുന്നത് വരെ ജൂണ്‍ പത്ത് മുതലുള്ള അപേക്ഷകള്‍ സംസ്ഥാന പരിസ്ഥിതി വകുപ്പിന് നല്‍കണം. വകുപ്പായിരിക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറുകയെന്നാണ് അതോറിറ്റിയുടെ അവസാനയോഗത്തിലെ തീരുമാനം.

അതോറിറ്റി പുനസംഘടിപ്പിക്കാത്തത് മരട് കേസിലും തിരിച്ചടിയായെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളും നിലപാടും കേന്ദ്രസര്‍ക്കാറിനെ അറിയിക്കാനുള്ള വഴിയായിരുന്നു അതോറിറ്റി. പ്രമേയം പാസ്സാക്കി കേന്ദ്രസര്‍ക്കാറിന് നല്‍കാന്‍ അതോറിറ്റി കഴിയും. അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതെന്ന് കാണിച്ച് 2015ലാണ് ഹൈക്കോടതിയെ സമീപിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT