News n Views

‘മോദിക്ക് ജന്‍മദിനം ആഘോഷിക്കാന്‍ ഡാം നിറച്ചു, മുങ്ങിയ ഇടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിച്ചെന്നും’ആരോപണം 

THE CUE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്‍മദിനാഘോഷത്തിനായി ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാം പരമാവധി നിരപ്പില്‍ നിറച്ചെന്ന ഗുരുതര ആരോപണവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാല ബച്ചന്‍. ഡാം മുങ്ങിയതിനെ തുടര്‍ന്നുണ്ടായ കെടുതിയുടെ പശ്ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ തകിടം മറിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ചയായിരുന്നു നരേന്ദ്രമോദിയുടെ 69ാം പിറന്നാള്‍. ഗുജറാത്തിലെ കേവാഡിയയിലെത്തി മോദി നര്‍മ്മദയില്‍ അര്‍ച്ചന നടത്തിയിരുന്നു. ഇതിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ പരമാവധി പരിധിയായ 138.68 മീറ്റര്‍ വരെ വെള്ളം നിറച്ചെന്നാണ് ആരോപണം.

നര്‍മ്മദ കണ്‍ട്രോള്‍ അതോറിറ്റിയുടെ ഷെഡ്യൂള്‍ അനുസരിച്ച് ഒക്ടോബര്‍ മധ്യത്തോടെയേ പരമാവധി നിരപ്പിലെത്താന്‍ പാടുള്ളൂ. എന്നാല്‍ ഒരു മാസം മുന്‍പ് അത്രയും വെള്ളം റിസര്‍വോയറില്‍ നിറച്ചത് മോദിയുടെ ജന്‍മദിനാഘോഷത്തിന് വേണ്ടിയാണ്. കീഴ് വഴക്കം ലംഘിച്ചുള്ള അധികൃതരുടെ നടപടി 4 ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിച്ചെന്നും ബാല ബച്ചന്‍ പറഞ്ഞു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ വെള്ളം ഇരച്ചെത്തിയപ്പോള്‍ ദുരിതത്തിലായവരെ പ്രധാനമന്ത്രി പരിഗണിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ.

ഡാമിന് സമീപത്തുള്ളവരെ പുനരധിവസിപ്പിക്കുമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ബര്‍വാനി, ധര്‍, അല്‍രാജ്പൂര്‍, ഖാര്‍ഗോണ്‍ ജില്ലകളിലായി 178 ഗ്രാമങ്ങളാണ് ഡാം നിറയുമ്പോള്‍ കെടുതിയനുഭവിക്കുന്നതെന്ന് നര്‍മദ ബച്ചാവോ ആന്തോളന്‍ നേതാവ് മേധ പട്കര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നത് സര്‍ദാര്‍ സരോവര്‍ ഡാമില്‍ നിന്നാണ്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT