News n Views

റിപ്പബ്ലിക് പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി ; രാഷ്ട്രീയ പ്രേരിത നടപടിയെന്ന് ആരോപണം 

THE CUE

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യവും ഒഴിവാക്കി. മഹാരാഷ്ട്രയ്ക്കും പശ്ചിമ ബംഗാളിനും പിന്നാലെയാണ് കേരളവും തഴയപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ വിരോധമാണ് നടപടിക്ക് പിന്നിലെന്ന് ആരോപണം ശക്തമാണ്. കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്. മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സാംസ്‌കാരിക ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം വിദഗ്ധ സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചത്. ബംഗാളില്‍ നിന്നുള്ള ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ ഫ്‌ളോട്ട് ഒരുക്കിയത്. ആദ്യ രണ്ട് റൗണ്ടുകളിലും ഇതിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ കേരളമില്ല.

16 സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 22 നിര്‍ദേശങ്ങളാണ് പ്രതിരോധ മന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. മമത ബാനര്‍ജിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ബംഗാളിനെ ഒഴിവാക്കിയതെന്നും ബിജെപി ഇതര സര്‍ക്കാരിന് ശിവസേന നേതൃത്വം നല്‍കുന്നതിനാലാണ് മഹാരാഷ്ട്ര തഴയപ്പെട്ടതെന്നും നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനിരെയടക്കം കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതാണ് സംസ്ഥാനത്തിന്റെ പ്രാതിനിധ്യത്തെ നിരാകരിക്കാന്‍ കാരണമായതെന്നാണ്‌ വിലയിരുത്തല്‍. അതേസമയം കഴിഞ്ഞ വര്‍ഷവും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല.

എന്നാല്‍ ഇത്തവണയും ഇതിന് വ്യക്തമായ കാരണങ്ങള്‍ അധികൃതര്‍ വിശദീകരിച്ചിട്ടില്ല. എന്നാല്‍ മികച്ചവയ്ക്ക് മാത്രമാണ് പ്രാതിനിധ്യം ലഭിക്കുകയെന്നും അല്ലാതെ അതില്‍ രാഷ്ട്രീയമില്ലെന്നുമാണ് ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്റെ വിശദീകരണം. 2013 ല്‍ കേരളത്തിന്റെ പുരവഞ്ചിക്ക് സ്വര്‍ണ മെഡല്‍ ലഭിച്ചിരുന്നു. ഇതടക്കം 4 തവണ കേരളം ഒന്നാമതെത്തിയിട്ടുണ്ട്. ബാപ്പ ചക്രവര്‍ത്തിയൊരുക്കിയവയ്ക്കാണ് അംഗീകാരം ലഭിച്ചത്. ബിജെപി അധികാരത്തിലെത്തിയശേഷം 2018 ല്‍ മാത്രമാണ് കേരളത്തിന് പരേഡില്‍ പങ്കെടുക്കാന്‍ സാധിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT