News n Views

പി.വി സിന്ധു വിശ്വ ചാംപ്യന്‍; ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം 

THE CUE

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് പി വി സിന്ധുവിന്. ഫൈനലില്‍ ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (21-7,21-7) പരാജയപ്പെടുത്തിയാണ് കിരീടനേട്ടം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാഡ്മിന്റണില്‍ ലോക ചാംപ്യനാകുന്നത്. 2017 ലും 2018 ലും സിന്ധു ഫൈനലിലെത്തിയിരുന്നു.

എന്നാല്‍ കിരീടം തെന്നിമാറുകയും രണ്ട് തവണയും വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു. എന്നാല്‍ മൂന്നാം പ്രയത്‌നത്തില്‍ മികച്ച പ്രകടനത്തോടെയാണ് ലോക കിരീടത്തില്‍ മുത്തമിട്ടത്. ലോക മൂന്നാം നമ്പറായ ചെന്‍ യു ഫിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് അഞ്ചാം സീഡായ സിന്ധു ഫൈനലില്‍ പ്രവേശിച്ചത്.

ബാസലിലെ കോര്‍ട്ടില്‍ ചരിത്രമെഴുതുകയായിരുന്നു സിന്ധു. ലോകറാങ്കില്‍ തന്നേക്കാള്‍ ഒരു പടി മുന്‍പിലുള്ള നൊസോമിയെ എതിരില്ലാത്ത രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു തറപറ്റിച്ചത്. വെറും 38 മിനിട്ടിനുള്ളിലാണ് നൊസോമിയെ സിന്ധു വീഴ്ത്തിയത്. ഒരു ഫൈനല്‍ പോരില്‍ വിസ്മയിപ്പിക്കുന്ന ആധിപത്യം ഉറപ്പിച്ചായിരുന്നു സിന്ധുവിന്റെ മുന്നേറ്റം.

എതിരാളിക്ക് പഴുതുകള്‍ നല്‍കാതെയുള്ള പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. കഴിഞ്ഞ രണ്ട് തവണ കിരീടം കൈവിട്ടതില്‍ സിന്ധുവിന്റേത് ഇക്കുറി മധുരപ്രതികാരമായി. സ്പാനിഷ് താരം കരോലിന മാരിനോടാണ് രണ്ട് തവണയും തോറ്റത്.

സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലാണിത്. ഇതില്‍ രണ്ടെണ്ണം വെള്ളിയും രണ്ടെണ്ണം വെങ്കലവുമാണ്. വനിത വിഭാഗത്തില്‍ സൈന നെഹ്‌വാള്‍ ഇന്ത്യക്കായി വെള്ളി നേടിയിട്ടുണ്ട്. ലോക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്ന് തവണ ഫൈനലില്‍ കടക്കുന്ന മൂന്നാമത്ത മാത്രം താരമെന്ന നേട്ടവും സിന്ധു കരസ്ഥമാക്കി.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT