Politics

‘അവഗണനയോടെ തള്ളുന്നു’; മുഖ്യമന്ത്രിക്കെതിരെ ജി സുകുമാരന്‍ നായര്‍

THE CUE

എന്‍എസ്എസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരോക്ഷ വിമര്‍ശനത്തില്‍ രൂക്ഷ പ്രതികരണവുമായി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന എന്‍എസ്എസിനേക്കുറിച്ചാണെങ്കില്‍ അവഗണനയോടെ തള്ളുകയാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ മറുപടി.

വില കുറഞ്ഞ അവിവേക പ്രതികരണമാണ് മുഖ്യമന്ത്രിയുടേത്. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ അപ്രസക്തര്‍ എന്നത് ഭീഷണിയുടെ സ്വരമാണ്.
ജി സുകുമാരന്‍ നായര്‍

ശബരിമല വിഷയത്തിന് ശേഷമാണ് സര്‍ക്കാരിന് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതെന്നും സുകുമാരന്‍ നായരുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇന്നലെയായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ലക്ഷ്യം വെച്ചുള്ള മുഖ്യമന്ത്രിയുടെ ഒളിയമ്പ്. വ്യക്തിയുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന്റെ മേല്‍ കെട്ടിവെക്കരുതെന്ന് പിണറായി പറഞ്ഞു. തെറ്റായ നേതൃത്വത്തിനെതിരെ അതത് സമുദായത്തിലെ പാവപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും ഐക്യം രൂപപ്പെടണം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ പൈതൃകമുണ്ടാകാം. ആ പൈതൃകത്തെ കൈയ്യൊഴിയുകയല്ല വേണ്ടത്. അത് കാലാനുസൃതമായി ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതിനേക്കുറിച്ചാണ് സമുദായ നേതാക്കള്‍ ആലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും തമ്മിലാരംഭിച്ച പരോക്ഷ വിമര്‍ശനങ്ങളാണ് തുറന്ന വാക്‌പോരിലേക്കെത്തിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ എന്‍എസ്എസ് യുഡിഎഫിന് വേണ്ടി പരസ്യപ്രചാരണത്തിന് ഇറങ്ങിയത് വിവാദമായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT