News n Views

‘മംഗളൂരുവില്‍ അക്രമം നടത്തിയത് മലയാളികള്‍’ ; വിദ്വേഷ പ്രചരണവുമായി ബിജെപി മന്ത്രി 

THE CUE

കേരളത്തില്‍ നിന്നെത്തിയവരാണ് മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന വിദ്വേഷ പ്രചരണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മയ്യ. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തില്‍ പങ്കെടുത്ത മലയാളികള്‍ മംഗളൂരുവില്‍ ഒരു പൊലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ശ്രമിച്ചെന്ന് മന്ത്രി ആരോപിച്ചു. ഇവര്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ചെന്നും കുറ്റപ്പെടുത്തി. ഇതോടെയാണ് അക്രമം നിയന്ത്രിക്കാന്‍ പൊലീസിനെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമായതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.

രണ്ടുപേരെ വെടിവെച്ച് കൊന്ന നടപടിയെ ന്യായീകരിച്ച് രംഗത്തെത്തുകയായിരുന്നു ബസവരാജ് ബൊമ്മയ്യ. അക്രമം അഴിച്ചുവിട്ടത് മലയാളികളാണെന്ന് മുദ്രകുത്താനുമാണ് നീക്കം. സംസ്ഥാനത്ത് ഭൂരിപക്ഷം പ്രതിഷേധങ്ങളും സമാധാനപരമായിരുന്നു. മംഗളൂരുവില്‍ മാത്രമാണ് അക്രമകലുഷിതമായത്. കേരളത്തില്‍ നിന്ന് വന്നവര്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് അക്രമങ്ങളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധ പരിപാടികളില്‍ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിടുന്നവര്‍ക്കെതരെയും അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ജസീല്‍, നൗസീന്‍ എന്നീ യുവാക്കളാണ് വ്യാഴാഴ്ച വൈകീട്ട് മരിച്ചത്. വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട കാര്യം പൊലീസ് ആദ്യം മറച്ചുവെയ്ക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നീട് വൈകീട്ടോടെ മരണം പൊലീസ് തന്നെ സ്ഥിരീകരിക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT