News n Views

പാലാരിവട്ടം അഴിമതി: കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയ നിര്‍ണായക രേഖ കാണാതായി; പൊതുമരാമത്ത് വകുപ്പിന് വിജിലന്‍സിന്റെ കത്ത്

THE CUE

പാലാരിവട്ടം പാലം അഴിമതി കേസിലെ നിര്‍ണായക രേഖ പൊതുമരമാത്ത് വകുപ്പില്‍ നിന്ന് കാണാതായി. കരാറുകാരായ ആര്‍ഡിഎസ് പ്രൊജക്‌സിന് മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഉദ്യോഗസ്ഥരുടെ കുറിപ്പടങ്ങിയ ഫയലാണ് കാണാതായത്. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഇതാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. വിജിലന്‍സ് ഡയറക്ടരാണ് നോട്ട് ഫയല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിവിധ വകുപ്പുകള്‍ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ച രേഖകളാണിത്. ഇതനുസരിച്ചാണ് ഇബ്രാഹിംകുഞ്ഞ് പണം അനുവദിച്ചത്. കേസില്‍ നിര്‍ണായക രേഖയാണ് ഇതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയിരിക്കുന്നത്. പാലം കരാറുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി വിജിലന്‍സ് പൊതുമരാമത്ത് ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ഫയല്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു.

കരാറിന് വിരുദ്ധമായി മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ അനുവദിക്കണമെന്ന് ആര്‍ഡിഎസ് പ്രൊജക്‌സ് റോഡ്‌സ് ആന്‍ഡ് എന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനെയായിരുന്നു സമീപിച്ചത്. പണം അനുവദിക്കാമെന്ന് കാണിച്ച് എംഡി പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നിലപാടും രേഖപ്പെടുത്തിയുള്ള ഫയല്‍ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിന് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രി ഫയലില്‍ ഒപ്പിട്ടതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുള്ളത്.

പാലത്തിന്റെ നിര്‍മാണക്കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണെന്ന് കേസില്‍ അറസ്റ്റിലായ പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി.ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയിലും സൂരജ് ഇക്കാര്യം അറിയിച്ചിരുന്നു.

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

SCROLL FOR NEXT