News n Views

മരട്: ഫ്‌ളാറ്റ് നിര്‍മ്മാണക്കമ്പനി ഉടമയും ഉദ്യോഗസ്ഥരും കസ്റ്റഡിയില്‍

THE CUE

മരട് ഫ്‌ളാറ്റ് കേസില്‍ നിര്‍മാണക്കമ്പനി ഉടമയും രണ്ട് ഉദ്യോഗസ്ഥരെയും ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹോളി ഫെയ്ത്ത്ഉടമ സാനി ഫ്രാന്‍സിസ്, മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന ജോസഫ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

നിര്‍മ്മാതാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിനായി എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍രാജ് ജാമ്യഹര്‍ജി നല്‍കി. ഹര്‍ജി കോടതി നാളെ പരിഗണിക്കും.ഈ മാസം 25 വരെ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പോള്‍രാജ് അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിന് പുറമേ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

മരട് നഷ്ടപരിഹാര സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍ തീരുമാനിച്ചു. എല്ലാവര്‍ക്കും 25 ലക്ഷം രൂപ നല്‍കില്ലെന്ന് സമിതി അറിയിച്ചിരുന്നു. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് ഉടമകളുടെ വാദം. 14 ഉടമകള്‍ക്ക് ഇടക്കാല ആശ്വാസം നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ആദ്യ രജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തിയ വിലയനുസരിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഉടകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT