News n Views

വിര്‍ജിലിനെയും റൊണാള്‍ഡോയേയും മറികടന്ന് മെസി വീണ്ടും ലോക ഫുട്‌ബോളര്‍; നെയ്മര്‍ ഇല്ലാതെ ലോക ഇലവന്‍ 

THE CUE

ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ബാഴ്‌സിലോണ താരം ലിയോണല്‍ മെസി തെരഞ്ഞടെുക്കപ്പെട്ടു. ആറാം തവണയാണ് സുപ്രധാന നേട്ടം. യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായ വിര്‍ജില്‍ വാന്‍ഡൈക്കിനെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡേയേയും മറികടന്നാണ് മെസി അംഗീകാരത്തില്‍ മുത്തമിട്ടത്. അമേരിക്കയുടെ ലോകകപ്പ് ജേതാവ് മഗന്‍ റെപീനോയാണ് മികച്ച വനിതാ താരം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചടങ്ങിന് എത്തിയില്ല. മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം ഹംഗേറിയന്‍ താരം ഡാനിയേല്‍ സോറിക്കാണ്.

മെസിയെയും ക്വിന്റേറോയേയും പിന്‍തള്ളിയാണ് സോറി ഗോള്‍നേട്ടത്തിനുള്ള പുരസ്‌കാരം കൈപ്പിടിയിലാക്കിയത്. ലിവര്‍പൂളിന്റെ അലിസണ്‍ ബക്കറാണ് മികച്ച ഗോള്‍ കീപ്പര്‍. ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ്പാണ് മികച്ച പരിശീലകന്‍. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് ക്ലോപ്പ്. അതേസമയം ഫിഫയുടെ ലോക ഇലവനില്‍ നെയ്മര്‍ ഇടംപിടിച്ചതുമില്ല. മെസി, റൊണാള്‍ഡോ, ഹസാര്‍ഡ്,അലിസണ്‍, ഡി ലിറ്റ്, റാമോസ്, വാന്‍ഡൈക്ക്, മാര്‍സലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ എന്നിവര്‍ ഇടംനേടി.

മികച്ച വനിതാ ടീം കോച്ചായി വനിതാ ലോകകപ്പ് നേടിയ യുഎസ് ടീമിന്റെ പരിശീലക ജില്‍ എല്ലിസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ ഗോള്‍ കീപ്പര്‍ സാറി വാന്‍ ആണ്. ഫെയര്‍ പ്ലേയ്ക്കുള്ള പുരസ്‌കാരം ലീഡ്‌സ് യുണൈറ്റഡിനും പരിശീലകന്‍ മാര്‍സെലോ ബിയെല്‍സയ്ക്കുമാണ്.

റമദാന്‍: യുഎഇയുടെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും

വീണ്ടും ചിരി വിരുന്നുമായി ഷറഫുദ്ദീൻ, നായികയായി കല്യാണി പണിക്കർ; 'മധുവിധു' മെയ് 1ന്

യുഎഇ ദേശീയ ടീമിലേക്കുളള പുതുതലമുറയെ വാർത്തെടുക്കുക ലക്ഷ്യം: റോബിന്‍ സിങ്

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഡർബിയുടെ ടീസർ റിലീസായി, ചിത്രം മാർച്ച് 27ന് തിയറ്ററിലേക്ക്

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

SCROLL FOR NEXT