Mullappally Ramachandran Manorama online
Kerala News

വെല്‍ഫെയര്‍ ബന്ധം ഇനിയില്ല, വര്‍ഗീയ കക്ഷികളുമായി ബന്ധം ആത്മഹത്യാപരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തദ്ദേശ തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വര്‍ഗീയ കക്ഷികളുമായുള്ള ബന്ധം തിരിച്ചടിക്കും. കോണ്‍ഗ്രസ് മതനിരപേക്ഷ കക്ഷിയാണെന്നും മുല്ലപ്പള്ളി. മനോരമാ ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ജോസ് കെ മാണിയുടെ കാര്യത്തിലും കരുതലോടെ നിലപാട് എടുക്കണമായിരുന്നുവെന്നും മുല്ലപ്പള്ളി.

മുല്ലപ്പള്ളിയുടെ വാക്കുകള്‍

കോണ്‍ഗ്രസ് ഒരു മതനിരപേക്ഷ കക്ഷിയാണ്. മതസംഘടനാ നേതാക്കളുമായി ആശയ വിനിയമം നടത്തുന്നതില്‍ തെറ്റില്ല. എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതാണു കോണ്‍ഗ്രസിന്റെ സമീപനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആനയും അമ്പാരിയുമായി, കൊട്ടും കുരവയുമായി അതിനു മുതിര്‍ന്നാല്‍ പക്ഷേ അപകടമാണ്, ആത്മഹത്യാപരമാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചത്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്ക് പോക്കു വഴി മുസ്ലിം ജനവിഭാഗത്തില്‍ തന്നെ ഒരു വലിയ വിഭാഗം യുഡിഎഫിന് എതിരായി. ക്രിസ്ത്യന്‍, ഭൂരിപക്ഷ വിഭാഗങ്ങളില്‍ അന്യതാബോധം ഉണ്ടായി. ഇത്തരം കക്ഷികളുമായി കോണ്‍ഗ്രസ് ധാരണ ഉണ്ടാക്കരുത് എന്നാണു രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ചത്. ഘടകകക്ഷികള്‍ നീക്കു പോക്ക് നടത്തുന്നതില്‍ നമ്മുക്ക് ഇടപെടാനും കഴിയില്ല.

കെ.പി.സി.സി പ്രസിഡന്റിന്റെ കസേര ലക്ഷ്യമിട്ട് ആരും ഒരു നീക്കവും നടത്തേണ്ടതില്ലെന്നും സുജിത് നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോല്‍വിക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടന്ന തേജോവധം വേദനിപ്പിച്ചെന്നും മുല്ലപ്പളളി.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും 'ഹിസ് ഹൈനസ് അബ്ധുള്ള'യുടെ ക്ലൈമാക്സ് എഴുതിയിട്ടില്ലായിരുന്നു: ജഗദീഷ്

മൈക്ക് തട്ടി കണ്ണ് നൊന്തു വെള്ളവും വന്നു, മാധ്യമപ്രവർത്തകനെ എല്ലാവരും കുറ്റപ്പെടുത്തുന്നത് കണ്ടാണ് മോഹൻലാൽ ഫോണിൽ വിളിച്ചത്: സനിൽ കുമാർ

SCROLL FOR NEXT