Kerala News

മാതൃഭൂമി സന്ദര്‍ശിച്ച ചിത്രം പങ്കുവച്ച മന്ത്രി പി.രാജീവിന് സിപിഎം സൈബര്‍ അണികളുടെ ട്രോളും പരിഹാസവും

മാതൃഭൂമി ദിനപത്രത്തിന്റെ കോഴിക്കോട് ആസ്ഥാനം സന്ദര്‍ശിച്ച വ്യവസായമന്ത്രി പി.രാജീവിന് ഫേസ്ബുക്കില്‍ ട്രോളും പരിഹാസവും സിപിഐഎം സൈബര്‍ അണികള്‍. പാര്‍ട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുന്ന മാധ്യമസ്ഥാപനത്തിന്റെ ഓഫീസ് സന്ദര്‍ശിച്ചത് ശരിരായില്ലെന്ന മട്ടിലാണ് അണികളുടെ കമന്റും പ്രതിഷേധവും. മാതൃഭൂമി ഓഫീസ് ആയത് കൊണ്ട് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ലൈക്കടിക്കില്ല, ലൈക്ക് ഇല്ല ഹേറ്റ് ഉള്ളൂ, ഇതിലും ഭേദം ജന്മഭൂമിയുടെയോ ജനം ടിവിയുടെയോ ഓഫീസായിരുന്നു തുടങ്ങിയ കമന്റുകളാണ് മന്ത്രി രാജീവിന്റെ പോസ്റ്റിലുള്ളത്.

മാതൃഭൂമി എം.ഡിയും രാജ്യസഭാംഗവുമായ എം.വി ശ്രേയാസംസ്‌കുമാറാണ് മന്ത്രിയെ സ്വീകരിച്ചത്. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രനെയും മന്ത്രി പി.രാജീവ് സന്ദര്‍ശിച്ചു. മാതൃഭൂമിക്ക് പുറമേ സിപിഐഎം മുഖപത്രം ദേശാഭിമാനി കോഴിക്കോട് ഓഫീസും പി.രാജീവ് സന്ദര്‍ശിച്ചിരുന്നു.

കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.വി ശ്രേയാംസ്‌കുമാര്‍ പരാജയപ്പെടാന്‍ കാരണം സിപിഐഎമ്മിനെതിരെയും പിണറായി വിജയനെതിരെയും മാതൃഭൂമി ദിനപത്രവും ചാനലും ആസൂത്രിതമായി പ്രചരണം നടത്തിയതിനാലാണെന്ന് എല്‍ജെഡി സംസ്ഥാന കമ്മിറ്റിയില്‍ ഒരു വിഭാഗം ആരോപിച്ചിരുന്നു.

എം.വി.ശ്രേയാംസ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമി ചാനലും പത്രവും പാര്‍ട്ടിയുടെ തോല്‍വിയില്‍ പങ്ക് വഹിച്ചെന്ന ആരോപണം വന്നതോടെ ശ്രേയാംസ്‌കുമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്രവും ചാനലും എല്‍ഡിഎഫ് വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എം.വി.ശ്രേയാംസ്‌കുമാറിന്റെ തോല്‍വിയില്‍ ആഹ്ലാദമറിയിച്ച് സിപിഐഎം അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ എഴുതിയ പോസ്റ്റുകളും ചില അംഗങ്ങള്‍ യോഗത്തില്‍ കാണിച്ചു.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT