Kerala News

കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതെ വിട്ടു

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതെ വിട്ടു. ഹൈക്കോടതിയുടെതാണ് വിധി. എന്‍.ഐ.എയുടെ അപ്പീല്‍ തള്ളിയാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരിക്കുന്നത്.

വിചാരണ കോടതി തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം വിധിച്ചിരുന്നു. ഷഫാസിന് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. ഈ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലാം പ്രതി ഷഫാസ് എന്നിവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികളുടെ അപ്പീല്‍ ഹര്‍ജിയും എന്‍.ഐ.എയുടെ വാദവും കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ നിരപരാധികളാണെന്നും യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.

2006ലാണ് കോഴിക്കോട് മൊഫ്യൂസിള്‍ ബസ്റ്റാന്റിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും സ്‌ഫോടനം നടന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

SCROLL FOR NEXT