കെജെ ബേബി 
Kerala News

ഇടപെടലുകൾക്കായി 'കനവ്' ഇനിയില്ല; കെജെ ബേബിക്ക് വിട

സാമൂഹിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്നറിയപ്പെടുന്ന കെജെ ബേബി അന്തരിച്ചു. വയനാട് നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടക പ്രവർത്തകനും സംവിധായകനുമായിരുന്നു. കനവ് എന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ് ശ്രദ്ധ നേടിയത്. വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു ബേബി.

കെജെ ബേബി വേദിയിൽ

അപൂർണ, നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശ് മരണം, കീയൂലോകത്ത് നിന്ന്, ഉയിർപ്പ്, കുഞ്ഞിമായിൻ എന്തായിരിക്കും പറഞ്ഞത് എന്നീ നാടകങ്ങൾക്ക് രചനയും ഗുഡ എന്ന സിനിമ സംവിധാനവും നിർവഹിച്ചിട്ടുണ്ട്. മാവേലിമന്റം, ബെസ്‌പുർക്കാന, ഗുഡ്‌ബൈ മലബാർ  എന്നിവയാണ് പുസ്തകങ്ങൾ. നാടുഗദ്ദിക നാടകവും മാവേലിമന്റം നോവലും  സർവകലാശാലകളിൽ പഠന വിഷയമായി. 1994ൽ മാവേലി മൻ്റത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മുട്ടത്ത് വർക്കി അവാർഡ്, ടി.വി.കൊച്ചു ബാവ അവാർഡ്, അകം അവാർഡ്, ജോസഫ് മുണ്ടശേരി അവാർഡ്,കേരള സർക്കാരിന്റെ ഭാരത് ഭവൻ ഗ്രാമീണ നാടക സമഗ്രസംഭാവന പുരസ്‌ക്കാരവും അദ്ദേഹം സ്വന്തമാക്കി. കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകൾ അടയാളപ്പെടുത്തിയിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ ജെ ബേബിയുടെ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിരുന്നു.

ഒടിടിയിലും നിവിൻ തരംഗം; പ്രശംസ നേടി 'ഫാർമ'

നിവിൻ അടിച്ചു മോനെ... മികച്ച പ്രതികരണവുമായി സർവ്വം മായ

ഫാന്റസിയും ആക്ഷനും മോഹൻലാലും; ബ്രഹ്മാണ്ഡ ചിത്രം വൃഷഭ തിയറ്ററുകളിൽ

'കവിത പോലെ മനോഹരം'; പ്രേക്ഷകരുടെ ഹൃദയം തൊട്ട് 'മിണ്ടിയും പറഞ്ഞും'

സർവ്വംമായ പ്രേക്ഷകർ സ്വീകരിച്ചതില്‍ സന്തോഷം: നിവിന്‍ പോളി

SCROLL FOR NEXT