Kerala News

ഏററവും വലിയ ഭൂരിപക്ഷത്തോടെ കേരളം തിരഞ്ഞെടുത്ത ശൈലജ ടീച്ചര്‍ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാകട്ടെയെന്ന് ദീദി ദാമോദരൻ

കഴിഞ്ഞ മന്ത്രിസഭയിൽ ആദ്യമായി രണ്ടു സ്ത്രീകളെ മന്ത്രിമാരാക്കി മാറ്റം കുറിച്ച എൽ.ഡി.എഫ്. മറ്റൊരു വലിയ തിരുത്തിന് മാതൃകയാകുമോ എന്ന ചോദ്യവുമായി എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ദീദി ദാമോദരൻ. ഈ തിരഞ്ഞെടുപ്പിൽ ഏററവും വലിയ ഭൂരിപക്ഷത്തോടെ കേരളം തിരഞ്ഞെടുത്ത കെ.കെ.ശൈലജ ടീച്ചർ കേരള ചരിത്രത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയും പ്രതിപക്ഷ നിരയിൽ നിന്നുള്ള ഏക വനിത അംഗമായ കെകെ രമ പ്രതിപക്ഷ നേതാവും ആകട്ടേയെന്ന് ദീദി ദാമോദരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ദീദി ദാമോദരന്റെ ഫേസ്ബുക് കുറിപ്പ്

ലാൽസലാം കോമ്രേഡ്സ്

നൂറ്റിനാല്പതിൽ പതിനൊന്ന് സ്ത്രീകൾ (10 +1 ).

2021 ൻ്റെ മഹാവിജയത്തിലും സ്ത്രീകൾക്ക് അഭിമാനിക്കാൻ നേരിയ വകയേ ഉള്ളൂ.

കഴിഞ്ഞ നിയമസഭയിൽ എട്ട് ആയിരുന്നത് പതിനൊന്നായി. ഉള്ളത് വച്ച് ചിന്തിക്കുക എന്ന ഗതികേടിലേക്ക് തള്ളിയിടുന്നതാണ് ഈ രാഷ്ട്രീയം.

ഈവിജയത്തിൻ്റെ എല്ലാ നേട്ടങ്ങളും മനസ്സിലാക്കുമ്പോൾ തന്നെ ഈ ഗതികേട് എന്നെ അപമാനിതയാക്കുന്നുണ്ട് .

എങ്കിലും പറയട്ടെ പോയ മന്ത്രിസഭയിൽ ആദ്യമായി രണ്ടു സ്ത്രീകളെ മന്ത്രിമാരാക്കി മാറ്റം കുറിച്ച എൽ.ഡി.എഫ്. മറ്റൊരു വലിയ തിരുത്തിന് മാതൃകയാകുമോ ?

എങ്കിൽ ഈ തിരഞ്ഞെടുപ്പിൽ ഏററവും വലിയ ഭൂരിപക്ഷത്തോടെ കേരളം തിരഞ്ഞെടുത്ത കെ.കെ.ശൈലജ ടീച്ചർ കേരള ചരിത്രത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാകട്ടെ.

2021 ലെങ്കിലും ഒരു സ്ത്രീ എങ്ങിനെ നയിക്കും എന്ന് രാഷ്ട്രീയകേരളം അറിയട്ടെ.

പ്രതിപക്ഷത്ത് കെ.കെ. രമ മാത്രമേയുള്ളൂ. അക്രമത്തിനും അനീതിക്കുമെതിരെ സന്ധിയില്ലാതെ പോരാടുന്ന രമയെ കേരളം കണ്ടതല്ലേ.

പ്രതിപക്ഷം അവരെ പ്രതിപക്ഷ നേതാവാക്കട്ടെ.

വേണ്ടേ ഒരു വ്യത്യാസം?

അതും ചരിത്രത്തിലാദ്യമായിരിക്കും.

തിരഞ്ഞെടുക്കപ്പെട്ട പതിനൊന്നു സ്ത്രീ സഖാക്കൾക്കും എന്റെ അഭിവാദ്യങ്ങൾ.

നിങ്ങൾക്ക് പൊരുതുവാനുള്ളത് ചില്ലറ യുദ്ധങ്ങളല്ല.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT