Kerala News

മേഴ്‌സിക്കുട്ടിയമ്മ രാജിവെയ്ക്കണം; ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്ന് ചെന്നിത്തല

ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് മേഴ്‌സിക്കുട്ടിയമ്മയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് യോഗ്യതയില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് നാളെ പൂന്തുറയില്‍ സത്യാഗ്രഹം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കമ്പനിയെക്കുറിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഗൗരവമുള്ള കാര്യമാണ്. ഉദ്യോഗസ്ഥരുടെ മാത്രം തലയില്‍ ഇതിന്റെ ആരോപണം കെട്ടിവെച്ച് സര്‍ക്കാരിന് കൈ കഴുകാനാകില്ലെന്നും ടി.കെ ജോസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

പ്രതിപക്ഷം കരാറിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കില്‍ മന്ത്രിസഭ യോഗം അംഗീകാരം നല്‍കുമായിരുന്നു. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെങ്കില്‍ ധാരണാപത്രം ഒപ്പിട്ടത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കള്ളം പുറത്തായതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ പ്രശ്‌നങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ഷിബു ബേബി ജോണും ടി.എന്‍ പ്രതാപന്‍ എം.പിയും നയിക്കുന്ന ജാഥകള്‍ നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT