Kerala News

ഇ ശ്രീധരനെക്കുറിച്ച് നല്ല അഭിപ്രായം; ബിജെപിയിൽ ചേർന്നതിൽ ദുഖമുണ്ടെന്ന് ഉമ്മൻചാണ്ടി

ഇ ശ്രീധരൻ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. അദ്ദേഹത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണെന്നും ഏതു പാർട്ടിയിലാണ് ചേരേണ്ടതെന്ന് തീരുമാനിക്കുവാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതെ സമയം ബിജിപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഇ ശ്രീധരൻ പറയുന്നത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെയെന്നാണ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍എസ്എസ്- യുഡിഎഫ് അടിയൊഴുക്ക് കേരളത്തില്‍ എത്രത്തോളം ശക്തമാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും കോടിയേരി വിമർശിച്ചു.

സംസ്ഥാനത്തു വന്‍പദ്ധതികള്‍ നടക്കുമെന്നു വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍  എതിർത്തുവെന്നു ഇ ശ്രീധരൻ വെളിപ്പെടുത്തി. നിലമ്പൂര്‍ നഞ്ചന്‍കോട് റയില്‍വേ ലൈനിനെ സംസ്ഥാന സർക്കാർ എതിർത്ത് തന്നെ വേദനിപ്പിച്ചിരുന്നു. നിലമ്പൂരിനു പകരം തലശേരി– മൈസുരു പദ്ധതിയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. നിലമ്പൂര്‍-നഞ്ചന്‍കോട് അന്ന് തുടങ്ങിയിരുന്നെങ്കില്‍ അധികം വൈകാതെ പൂര്‍ത്തിയാകുമായിരുന്നു. 2 മെട്രോ പദ്ധതികള്‍ വേണ്ടന്നുവച്ചു. പദ്ധതികളിലൊന്നും ഡി.എം.ആര്‍.സി ചെയ്യേണ്ടയെന്ന നിലപാടാണ് ഇടതു സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT