News n Views

ആര്‍ബിഐയില്‍ നിന്ന് 30,000 കോടി കൂടി എടുക്കാന്‍ സര്‍ക്കാര്‍; സര്‍ക്കാര്‍ ഓഹരികള്‍ വിറ്റ് പണം കണ്ടെത്താനും നീക്കം

THE CUE

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 30,000 കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ എടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇടക്കാല ലാഭവിഹിതമായിട്ടാണ് പണമെടുക്കുക. ബജറ്റിലേതിനേക്കാള്‍ ഉയര്‍ന്ന ധനക്കമ്മിയുണ്ടാകുമെന്ന സാഹചര്യത്തിലാമ് അധിക വിഭവസമാഹരണത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. ആര്‍ബിഐയില്‍ നിന്നും പണമെടുക്കുന്ന കാര്യത്തില്ഡ ജനുവരിയില്‍ തീരുമാനമുണ്ടാകും.

ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാറിന് കൈമാറാന്‍ ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. 2018-19ല്‍ 28,000 കോടിയും 2017-18 സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയും ലാഭവിഹിതയിനത്തില്‍ ആര്‍ബിഐ സര്‍ക്കാറിന് നല്‍കിയിരുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനത്തില്‍ കൂടുതലാകാതിരിക്കാനാണ് ആര്‍ ബി ഐയില്‍ നിന്നും പണമെടുക്കുന്നതെന്നാണ് ധനമന്ത്രാലത്തിന്റെ വിശദീകരണം. ചെറുകിട സമ്പാദ്യ പദ്ധതിയിലൂടെ പണം കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്. സര്‍ക്കാറിന്റെ ഓഹരികള്‍ വില്‍ക്കാനും നീക്കമുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT