News n Views

ആര്‍ബിഐയില്‍ നിന്ന് 30,000 കോടി കൂടി എടുക്കാന്‍ സര്‍ക്കാര്‍; സര്‍ക്കാര്‍ ഓഹരികള്‍ വിറ്റ് പണം കണ്ടെത്താനും നീക്കം

THE CUE

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 30,000 കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ എടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇടക്കാല ലാഭവിഹിതമായിട്ടാണ് പണമെടുക്കുക. ബജറ്റിലേതിനേക്കാള്‍ ഉയര്‍ന്ന ധനക്കമ്മിയുണ്ടാകുമെന്ന സാഹചര്യത്തിലാമ് അധിക വിഭവസമാഹരണത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. ആര്‍ബിഐയില്‍ നിന്നും പണമെടുക്കുന്ന കാര്യത്തില്ഡ ജനുവരിയില്‍ തീരുമാനമുണ്ടാകും.

ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാറിന് കൈമാറാന്‍ ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. 2018-19ല്‍ 28,000 കോടിയും 2017-18 സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയും ലാഭവിഹിതയിനത്തില്‍ ആര്‍ബിഐ സര്‍ക്കാറിന് നല്‍കിയിരുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനത്തില്‍ കൂടുതലാകാതിരിക്കാനാണ് ആര്‍ ബി ഐയില്‍ നിന്നും പണമെടുക്കുന്നതെന്നാണ് ധനമന്ത്രാലത്തിന്റെ വിശദീകരണം. ചെറുകിട സമ്പാദ്യ പദ്ധതിയിലൂടെ പണം കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്. സര്‍ക്കാറിന്റെ ഓഹരികള്‍ വില്‍ക്കാനും നീക്കമുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT